വിമതസ്ഥാനാർഥികള്‍ പത്രിക പിന്‍വലിച്ചു; യു.ഡി.എഫിന് ആശ്വാസം

ഇരിട്ടി: യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥികള്‍ക്കെതിരെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും ഇരിട്ടി നഗരസഭയിലും വിമതസ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചത് നേതൃത്വത്തിന് ആശ്വാസമായി. ബ്ലോക്ക് പഞ്ചായത്തില്‍ എടയന്നൂര്‍, വള്ളിത്തോട്, ചരള്‍ എന്നീ ഡിവിഷനുകളിലാണ് വിമതർ മത്സരരംഗത്തുണ്ടായിരുന്നത്. വള്ളിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ തോമസ് വര്‍ഗീസാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇദ്ദേഹത്തിനെതിരെ മത്സരരംഗത്തുണ്ടായിരുന്ന പഞ്ചായത്ത് അംഗം ടോം മാത്യു, യൂത്ത്‌ കോണ്‍ഗ്രസ് നേതാവ് റയീസ് കണിയറക്കല്‍ എന്നിവരാണ് പത്രിക പിന്‍വലിച്ചത്. ചരളില്‍ മഹിള കോണ്‍ഗ്രസ് നേതാവ് ഡെയ്‌സി മാണി പത്രിക പിന്‍വലിച്ചു. മേരി രജി കോട്ടയിലാണ് ഔദ്യോഗിക സ്ഥാനാര്‍ഥി. എടയന്നൂരില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി സി. ഷിജുവിനെതിരെ ശ്രീപ്രസാദും കെ.എസ്.യു നേതാവ് ഫര്‍സീൻ മജീദും പത്രിക പിന്‍വലിച്ചു. ഇരിട്ടി നഗരസഭയില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ 19ാം വാര്‍ഡില്‍ പത്രിക നല്‍കിയ സി. ഇസ്മയിലും കല്ലേരിക്കല്‍ വാര്‍ഡില്‍ ഷഫീനയും പത്രിക പിന്‍വലിച്ചു. യു.ഡി.എഫ് ജില്ല-നിയോജകമണ്ഡലം നേതാക്കള്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചക്കള്‍ക്കൊടുവിലാണ് എല്ലാവരും പത്രിക പിന്‍വലിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.