വനിത സ്ഥാനാർഥിക്കെതിരെ സമൂഹ മാധ്യമത്തിൽ അപവാദ പ്രചാരണംതളിപ്പറമ്പ്: ആന്തൂരിലെ എൽ.ഡി.എഫ് വനിത സ്ഥാനാർഥിക്കെതിരെ സമൂഹമാധ്യമം വഴി അപവാദ പ്രചാരണം നടത്തിയതായി പരാതി. മഹിള അസോസിയേഷൻ നേതാവും ആന്തൂർ നഗരസഭ കുറ്റിപ്രം വാർഡ് സ്ഥാനാർഥിയുമായ ഓമന മുരളീധരനെതിരെ ബി.ജെ.പി അപവാദ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ച് തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നൽകി. ഓമന മുരളീധരൻെറ ചിത്രം സഹിതം വോട്ടർമാരോടുള്ള അഭ്യർഥന എന്ന പേരിൽ വാട്സ്ആപ് വഴി മോശം സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആന്തൂരിൽ ആറ് എൽ.ഡി.എഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതോടെയാണ് സ്ഥാനാർഥികൾക്കെതിരെ അപവാദപ്രചാരണങ്ങളുമായി ബി.ജെ.പി രംഗത്ത് വന്നതെന്ന് പറയുന്നു. കടമ്പേരിയിൽ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുന്നുണ്ടെന്നും ഈ സംഭവങ്ങൾക്കെതിരെ ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകുമെന്നും സി.പി.എം ജില്ല കമ്മിറ്റി അംഗം പി.കെ. ശ്യാമള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.