അനധികൃത ചെങ്കൽ ഖനനം: നടപടി തുടങ്ങി

തളിപ്പറമ്പ്: ചുഴലി വില്ലേജിലെ മാവിലൻപാറയിൽ ദേവസ്വം ഭൂമിയിൽ അനധികൃതമായി ചെങ്കൽ ഖനനം നടത്തുന്നുവെന്ന പരാതിയിൽ റവന്യൂ-പൊലീസ് വകുപ്പുകൾ ചേർന്ന് നടത്തിയ പരിശോധനയിൽ ആറ് കല്ലുകൊത്ത് യന്ത്രങ്ങൾ പിടിച്ചെടുത്തു. പ്രദേശത്ത് അനധികൃത ചെങ്കൽ ഖനനം നടക്കുന്നതായി അറിഞ്ഞതിനെെ തുടർന്ന് തളിപ്പറമ്പ് തഹസിൽദാറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും ചുഴലി വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തിരുന്നു. തുടർന്നും ഖനനം നടത്തിയതിനെ തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്. പരിശോധനക്ക് തളിപ്പറമ്പ് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ ടി. മനോഹരൻ, ടി.വി. കൃഷ്ണരാജ്, റവന്യൂ ഇൻസ്പെക്ടർ ഇ. ബിജു, റവന്യൂ ഉദ്യോഗസ്ഥരായ ഒ. നാരായണൻ, എ.പി. രാജൻ, പി.ടി. സുനിൽകുമാർ, കെ. ബാലകൃഷ്ണൻ, ചുഴലി വില്ലേജ് ഓഫിസർ ടി.വി. രാജേഷ്, ശ്രീകണ്ഠപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ വി.വി. ബിജു, ജിമ്മി മാത്യു എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് തഹസിൽദാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.