അന്ന് വോട്ട് തേടിയിരുന്നത് പ്രയാസപ്പെട്ട്ഓർമക്കൊടി പാറുമ്പോൾ--------------(തദ്ദേശീയം ) ചിത്രം:AJK_Vasudevan KT– 16 വർഷം അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന കെ.ടി. വാസുദേവൻ'സമൂഹ മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഇക്കാലത്ത് എല്ലാം എളുപ്പം' അഞ്ചരക്കണ്ടി: പതിറ്റാണ്ടുകൾ മുമ്പത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഓർമകൾ പങ്കുവെക്കാനുണ്ട് കെ.ടി. വാസുദേവന്. 1979 മുതൽ 1995 വർഷം വരെ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇദ്ദേഹം തെരഞ്ഞെടുപ്പ് ഒാർമകൾ പങ്കുവെക്കുകയാണ്. വാട്സ് ആപ്പും ഫേസ്ബുക്കുമടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴി തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഈ കാലത്തെ പ്രചാരണത്തേക്കാൾ ഏറെ പ്രയാസപ്പെട്ടായിരുന്നു അന്ന് വോട്ട് തേടിയിരുന്നത്. കാടും മേടും കടന്ന് നടക്കണം. വോട്ടർമാരെ തേടി വീട്ടിലെത്തുമ്പോൾ അവർ ഉണ്ടായിരിക്കില്ല. എല്ലാവരും പണിക്ക് പോയിരിക്കും. ചിഹ്നവും സ്ഥാനാർഥിയെ പരിചയപ്പെടുത്തലുമാണ് പ്രധാന ലക്ഷ്യം. വോട്ടർമാരെ ഒരു തവണയെങ്കിലും നേരിട്ട് കണ്ട് വോട്ടുതേടിയിരുന്നു. എല്ലാ വോട്ടർമാരെയും ഒരുതവണയെങ്കിലും കാണൽ വല്ലാത്ത കടമ്പ തന്നെയെന്ന് വാസുദേവൻ ഒാർക്കുന്നു. മൈക്ക് സംവിധാനമില്ലാത്ത ആ കാലത്ത് മെഗാഫോൺ ഉപയോഗിച്ചാണ് പൊതുയോഗങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഒരു വോട്ടെറ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഇന്നത്തെ സ്ഥാനാർഥിയുടെ കൈയിലും ഫോണിലുമാണുള്ളത്. എന്നാൽ, ഒരോ മുക്കിലും മൂലയിലുമുള്ള വോട്ടർമാരുടെ വിവരങ്ങൾ മുഴുവൻ വാസുദേവൻെറ മനസ്സിൽ മനഃപാഠമായിരുന്നു. ഏത് വോട്ടർമാരെയും കാണുമ്പോൾ വോട്ടുപിടുത്തം ചെറുപുഞ്ചിരിയിലൂടെയായിരുന്നു. അതിനുശേഷമേ മറ്റ് വോട്ട് വിശേഷങ്ങൾ പങ്കുവെക്കുകയുള്ളു. ഇന്നത്തെ രാഷ്ട്രീയക്കാർക്കും സ്ഥാനാർഥികൾക്കും വോട്ടുപിടുത്തം കുറച്ചുകൂടി എളുപ്പമെന്നാണ് വാസുദേവൻെറ വാദം. ദാഹവും വിശപ്പും സഹിച്ച് കാൽനടയിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർണമായും നടത്തിയത്. ആ തെരഞ്ഞെടുപ്പ് ചിത്രങ്ങൾ വാസുദേവൻെറ മനസ്സിൽ ഇന്നും മായാതെ നിൽക്കുകയാണ്. ഓടക്കടവിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് കെ.ടി. വാസുദേവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.