യു.ഡി.എഫിനെ കൈവിടാതെ അയ്യൻകുന്നും ആറളവുംപഞ്ചായത്തിലൂടെ ജില്ലയിൽ യു.ഡി.എഫിനെ കൈവിടാത്ത പഞ്ചായത്തുകളിലൊന്നാണ് അയ്യൻകുന്ന്. കോൺഗ്രസിൽ എന്തു പടലപ്പിണക്കങ്ങൾ ഉണ്ടായാലും യു.ഡി.എഫിൻെറ തെരഞ്ഞെടുപ്പ് വിജയത്തെ അത് ബാധിക്കാറില്ല. അതുകൊണ്ടുതന്നെ എൽ.ഡി.എഫിന് ഇവിടെ ഒരിക്കലും ഭരണം കൈയാളാനുള്ള അവസരം ലഭിച്ചില്ല. പഞ്ചായത്തിൽ ആകെ 16 വാർഡുകളാണുള്ളത്. യു.ഡി.എഫിന് 10, (കോൺഗ്രസ് -8, കേരള കോൺഗ്രസ് എം-2), എൽ.ഡി.എഫ് സ്വതന്ത്രർ -3, മറ്റ് സ്വതന്ത്രർ -3 എന്നിങ്ങനെയാണ് കക്ഷിനില. കേരള കോൺഗ്രസിൻെറ രാഷ്ട്രീയമാറ്റം ഇൗ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുേമാ എന്നാണ് രാഷ്ട്രീയ കക്ഷികൾ ഉറ്റുനോക്കുന്നത്. ആറളം പഞ്ചായത്തിലും യു.ഡി.എഫിനാണ് വേരോട്ടം. രണ്ടുതവണ മാത്രമാണ് എൽ.ഡി.എഫിനൊപ്പം ഇൗ പഞ്ചായത്ത് നിലകൊണ്ടത്. പിന്നീട് ഒരിക്കലും യു.ഡി.എഫിനെ കൈവിട്ടില്ല. ആറളം ഫാം ഉൾപ്പെടുന്ന ഈ പഞ്ചായത്ത് ആദിവാസികൾ ഏറെയുള്ള പ്രദേശമാണ്. ആകെയുള്ള 17 വാർഡുകളിൽ യു.ഡി.എഫിന് 11ഉം (കോൺഗ്രസ് -9, ലീഗ് -1, കേരള കോൺഗ്രസ് എം -1), എൽ.ഡി.എഫിന് 6ഉം (സി.പി.എം -5, സി.പി.ഐ -1) എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസിലെ ഗ്രൂപ് പോരാണ് രണ്ടുതവണ എൽ.ഡി.എഫിന് ഭരണം ലഭിക്കാൻ ഇടയാക്കിയത്. ഈ അനുഭവങ്ങളിൽനിന്നും പാഠം ഉൾക്കൊണ്ട് ഒത്തൊരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് യു.ഡി.എഫ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.