ചികിത്സ വൈകിപ്പിച്ചു; സ്വകാര്യ ആശുപത്രിക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്

കണ്ണൂർ: രക്തത്തിലെ കൗണ്ട് കുറഞ്ഞ് ഗുരുതരാവസ്ഥയിലായ സ്ത്രീക്ക് യഥാസമയം ചികിത്സ നൽകാൻ വിസമ്മതിച്ച കണ്ണൂരിലെ സ്വകാര്യാശുപത്രിക്ക് മനുഷ്യാവകാശ കമീഷൻെറ നോട്ടീസ്. കണ്ണൂർ താണയിലുള്ള ആശുപത്രിക്കെതിരെയാണ് കമീഷൻെറ നടപടി. ആശുപത്രിയുടെ നടപടിയെ കുറിച്ച് ആർ.ഡി.ഒ, ജില്ല മെഡിക്കൽ ഓഫിസർ, ജില്ല സാമൂഹികനീതി ഓഫിസർ, പൊലീസ് എന്നിവർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമീഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസിൻെറ ഉത്തരവ്. നവംബർ മൂന്നിനാണ് പരാതിക്കാസ്പദമായ സംഭവം. അധ്യാപികയായ ഗീതക്കാണ് ചികിത്സ താമസിപ്പിച്ചത്. ബ്ലഡ് ഡോണേഴ്സ് കേരള പ്രസിഡൻറും പരാതിക്കാരനുമായ വി.പി. സജിത്താണ് അധ്യാപികയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം കോവിഡ് ടെസ്റ്റിൻെറ പേരിൽ ചികിത്സ താമസിപ്പിച്ചു. തുടർന്ന് കോവിഡ് നെഗറ്റിവായപ്പോൾ ആധാർ കാർഡ് ചോദിച്ചു. പിന്നീട് രോഗിയുടെ അടുത്ത ബന്ധുക്കൾ ഉണ്ടെങ്കിൽ മാത്രം പ്രവേശിപ്പിക്കാമെന്ന് പറഞ്ഞു. അടുത്ത ബന്ധുക്കൾ ജില്ലയിലില്ലാത്ത രോഗിയെ ഒടുവിൽ വിവിധ തലങ്ങളിൽനിന്നും ഇടപെടൽ ഉണ്ടായ ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. കോവിഡിൻെറ മറവിൽ ചികിത്സ നിഷേധിക്കുന്നത് സ്ഥിരം പതിവാണെന്നും സ്വകാര്യ മേഖലയിലെ നിരവധി ആശുപത്രികൾ പ്രശംസാർഹമായ സേവനം കാഴ്ചവെക്കുമ്പോഴാണ് ചില ആശുപത്രികൾ പുറംതിരിഞ്ഞ് നിൽക്കുന്നതെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. ഒരാൾക്കുപോലും ചികിത്സ നിഷേധിക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകരുതെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.