മുഴപ്പിലങ്ങാട് തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; തുടർഭരണത്തിന് എൽ.ഡി.എഫ്

മുഴപ്പിലങ്ങാട് പഞ്ചായത്ത് ഭരണം 2005ൽ പിടിച്ചെടുത്തതോടെ എൽ.ഡി.എഫിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടർന്ന് 2010, 2015 വർഷങ്ങളിൽ വന്ന തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് ആധിപത്യം പുലർത്തി. തുടർഭരണം നിലനിർത്താനുള്ള തീവ്രശമത്തിലാണ് എൽ.ഡി.എഫ്. നഷ്ടപ്പെട്ടുപോയ ഭരണം പിടിച്ചെടുക്കുക എന്നതാണ് യു.ഡി.എഫി‍ൻെറ പ്രധാന ലക്ഷ്യം. 15 വാർഡുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ് -13, യു.ഡി.എഫ്-രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. യു.ഡി.എഫിൽ കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിവർക്ക് ഒാരോ സീറ്റ് വീതമാണ്. 2000ത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെയാണ് ഏറ്റവും അവസാനമായി യു.ഡി.എഫ് പഞ്ചായത്ത് ഭരിച്ചത്. ഇക്കുറി വെൽെഫയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കിയാണ് യു.ഡി.എഫ് കളത്തിലിറങ്ങുന്നത്. ഇരുമുന്നണിയെ കൂടാതെ, ബി.ജെ.പി.യും എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.