കഴിഞ്ഞതവണത്തെ വിമത ഇത്തവണ ഒൗദ്യോഗിക സ്ഥാനാർഥികെ.പി.സി.സിക്ക് പരാതികണ്ണൂർ: വിമത സ്ഥാനാർഥികൾക്ക് സീറ്റ് നൽകരുതെന്ന കെ.പി.സി.സി സർക്കുലറിന് വിരുദ്ധമായി കണ്ണൂർ കോർപറേഷനിൽ കഴിഞ്ഞതവണത്തെ വിമത സ്ഥാനാർഥിക്ക് സീറ്റ്. ഇതിനെതിരെ കെ.പി.സി.സിക്ക് ഒൗദ്യോഗിക വിഭാഗം പരാതി നൽകി. കോർപറേഷനിലെ പഞ്ഞിക്കീൽ ഡിവിഷനിൽ കോൺഗ്രസ് നേതൃത്വം സീറ്റ് നൽകിയത് കഴിഞ്ഞ തവണ പള്ളിയാംമൂല ഡിവിഷനിൽ കോൺഗ്രസിലെ കെ. ജെമിനിക്കെതിരെ മത്സരിച്ച കെ.പി. അനിതക്കാണ്. ഇതിനെതിരെയാണ് കെ.പി.സി.സിക്ക് പരാതി നൽകിയത്. മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് കഴിഞ്ഞതവണ പഞ്ഞിക്കീൽ ഡിവിഷനിൽ വിമത സ്ഥാനാർഥിയായപ്പോൾ അദ്ദേഹത്തെ അനുകൂലിക്കുന്ന കെ.പി. അനിത പള്ളിയാംമൂല ഡിവിഷനിലും വിമത സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു. കെ.പി.സി.സിയുടെ സർക്കുലർ പി.കെ. രാഗേഷിന് കോൺഗ്രസ് നേതൃത്വം ബാധകമാക്കിയിട്ടില്ല. എൽ.ഡി.എഫിനൊപ്പം നിന്ന പി.കെ. രാഗേഷിനെ കോൺഗ്രസ് പക്ഷത്തേക്ക് കൊണ്ടുവരുേമ്പാൾ പല വാഗ്ദാനങ്ങളും നൽകിയിരുന്നു. ഇൗ സാഹചര്യത്തിൽ പി.കെ. രാഗേഷിൻെറ കാര്യത്തിൽ സർക്കുലർ ബാധകമാക്കാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ, രാേഗഷിനെ അനുകൂലിക്കുന്ന വനിതക്കും കെ.പി.സി.സി സർക്കുലർ മറികടന്ന് സീറ്റ് അനുവദിച്ചതിനെയാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം പരാതിയിൽ ചോദ്യംചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.