ഇൗ കുരുക്കിന് പരിഹാരമില്ലേ...? പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരിക്കും പുതിയതെരുവിനും ഇടയിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമില്ല. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കുരുക്കിൽ കുടുങ്ങി സമയത്ത് ലക്ഷ്യസ്ഥാനത്തെത്താൻ പ്രയാസപ്പെടുകയാണ്. പാപ്പിനിശ്ശേരി -പഴയങ്ങാടി റോഡ് കവല മുതൽ വളപട്ടണം മന്ന കവല വരെയുള്ള ഭാഗത്ത് വിവിധ സ്ഥലങ്ങളിലായി നിരവധി കുഴികളാണുള്ളത്. ഈ സ്ഥലങ്ങളിലെത്തുമ്പോൾ വാഹനങ്ങൾ ഒച്ചിൻെറ വേഗതയിലാണ് പോകുന്നത്. ഇത് കിലോമീറ്ററുകളോളം നീളുന്ന കുരുക്കായി മാറാൻ കാരണമാകുന്നു.ഇതേ കുഴികൾ കഴിഞ്ഞ മാസം ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ അടച്ചതാണെങ്കിലും ദിവസങ്ങൾക്കുള്ളിൽ പഴയസ്ഥിതി തന്നെയായി. തളിപ്പറമ്പ് മുതൽ വേളാപുരം വരെ മെക്കാഡം ടാറിങ് നടത്തി റോഡ് മെച്ചപ്പെടുത്തിയിരുന്നു. എന്നാൽ, കണ്ണൂർ വരെയുള്ള 10 കി.മീ ദൂരത്തിൻെറ ടാറിങ്ങിനെക്കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല. ശനിയാഴ്ച രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് സന്ധ്യയായിട്ടും തുടരുന്ന സ്ഥിതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.