തളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്തിൽ യു.ഡി.എഫ് അനുഭാവികളായ 14 ഓളം പേരുടെ വോട്ടുകൾ തള്ളാൻ പഞ്ചായത്ത് സെക്രട്ടറിക്ക് വ്യാജ പരാതി നൽകിയതായി ആരോപണം. സി.പി.എം മുൻ അംഗം ചേരിയിൽ മണികണ്ഠൻെറ പേരിലാണ് സെക്രട്ടറിക്ക് വോട്ടുകൾ തള്ളാനുള്ള പരാതി വന്നതെന്നാണ് ആരോപണം. മണികണ്ഠൻ ഇങ്ങനെ ഒരു പരാതി നൽകിയിട്ടില്ലെന്ന് സോഷ്യൽ മീഡിയ വഴി പ്രതികരിച്ചിട്ടുണ്ട്. കുറുമാത്തൂർ പഞ്ചായത്തിലെ 17ാം വാർഡിലെ 14 യു.ഡി.എഫ് വോട്ടർമാരുടെ വോട്ട് തള്ളണമെന്ന ആവശ്യമുന്നയിച്ചാണ് പഞ്ചായത്ത് സെക്രട്ടറിക്ക് മണികണ്ഠൻെറ പേരിൽ പരാതി വന്നത്. ഇതിൻെറ അടിസ്ഥാനത്തിൽ സെക്രട്ടറി വോട്ടർമാർക്ക് നോട്ടീസ് അയച്ചതിനു പിന്നാലെയാണ് മണികണ്ഠൻ ഇങ്ങനെ പരാതി നൽകിയിട്ടില്ലെന്ന് സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയത്. കോൺഗ്രസ്, മുസ്ലിം ലീഗ് അനുഭാവികളായ വീട്ടുകാർക്കെതിരെയാണ് ഇവർ പഞ്ചായത്തിൽ താമസമില്ലെന്നും അതിനാൽ വോട്ട് തള്ളണം എന്നതുമായ പരാതി നൽകിയത്. സംഭവത്തിത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. വ്യാജ പരാതി നൽകിയവർക്കെതിരെ ആൾമാറാട്ടത്തിന് പൊലീസിലും ഇലക്ഷൻ കമീഷനും പരാതി നൽകാൻ ഒരുങ്ങുകയാണ് കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.