ന്യൂ മാഹി പാര്‍ക്കിന് എം. മുകുന്ദൻെറ പേര് നൽകുംപടം – sp 01 ജില്ല പഞ്ചായത്തിൻെറ അവസാന യോഗത്തിനുശേഷം അംഗങ്ങളോടൊപ്പം സെൽഫിയെടുക്കുന്ന പ്രസിഡൻറ് കെ.വി. സുമേഷ്കണ്ണൂർ: മാഹി പുഴയോരത്ത് ജില്ല പഞ്ചായത്തിൻെറ നേതൃത്വത്തില്‍ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമായി നിര്‍മിച്ച പാര്‍ക്ക് മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദൻെറ നാമത്തില്‍ അറിയപ്പെടും. ന്യൂ മാഹി പാര്‍ക്കിന് കഥാകാരന്‍ എം. മുകുന്ദൻെറ നാമധേയം നല്‍കാന്‍ പ്രസിഡൻറ് കെ.വി. സുമേഷിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരമായാണ് ഇത്. പാര്‍ക്കിൻെറ ഉദ്ഘാടന വേളയില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് പാര്‍ക്കിന് മുകുന്ദൻെറ പേര് നല്‍കാന്‍ നിര്‍ദേശിച്ചത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ജില്ല പഞ്ചായത്തിൻെറ അവസാന യോഗമാണ് ബുധനാഴ്ച നടന്നത്. ജില്ലയുടെ പൊതുവായ വികസനത്തിനുതകുന്ന ക്രിയാത്മകവും മാതൃകാപരവുമായ പദ്ധതികള്‍ ഈ കാലയളവില്‍ നടപ്പാക്കാനായെന്ന് പ്രസിഡൻറ് സുമേഷ് പറഞ്ഞു. വികസനത്തിനായി എല്ലാവരെയും കോര്‍ത്തിണക്കി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് മാതൃകാപരമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു. വികസന പദ്ധതികളുടെ കാര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാനായെന്ന് കോണ്‍ഗ്രസ് നേതാവ് തോമസ് വര്‍ഗീസ്, മുസ്ലിം ലീഗ് പ്രതിനിധി അന്‍സാരി തില്ലങ്കേരി എന്നിവര്‍ പറഞ്ഞു. യോഗത്തില്‍ വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. ജയബാലന്‍, വി.കെ. സുരേഷ്ബാബു, കെ. ശോഭ, ടി.ടി. റംല, സെക്രട്ടറി വി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജുവിൻെറ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.