കീഴാറ്റൂർ ബൈപാസ്: സമരക്കാർ മാപ്പു പറയണമെന്ന് സി.പി.എം'ഭൂവുടമകൾ സ്ഥലം നല്‍കാന്‍ തയാറായിട്ടും ബി.ജെ.പിക്കാരും യു.ഡി.എഫിലെ ഒരുവിഭാഗവും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമാണ് സമരം സംഘടിപ്പിച്ചത്' കണ്ണൂര്‍: കീഴാറ്റൂരിൽ വയൽക്കിളികളെ കൂട്ടുപിടിച്ച് സമരം നടത്തി ദേശീയപാത വികസനം വൈകിപ്പിച്ചതിന് ബി.ജെ.പിയും യു.ഡി.എഫും മാപ്പുപറയണമെന്ന് സി.പി.എം ജില്ല െസക്രട്ടറി എം.വി. ജയരാജൻ. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പങ്കെടുത്തുകൊണ്ട് 13196 കോടി രൂപയുടെ 8 പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനമാണ് ഉദ്ഘാടനം ചെയ്തത്. ഒരിക്കലും നടിക്കില്ലെന്നു കരുതിയ ദേശീയപാത വികസനം യാഥാര്‍ഥ്യമാകുമ്പോള്‍ വികസനം മുടക്കികള്‍ക്ക് എന്ത് പറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. കീഴാറ്റൂരിൽ ഭൂവുടമകൾ സ്ഥലം നല്‍കാന്‍ തയാറായിട്ടും വികസനവിരോധികളായ ബി.ജെ.പിക്കാരും യു.ഡി.എഫിലെ ഒരുവിഭാഗവും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമാണ് സമരം സംഘടിപ്പിച്ചത്. നന്ദിഗ്രാമില്‍നിന്ന് മണ്ണ് അടക്കം കൊണ്ടുവന്നായിരുന്നു ബി.ജെ.പിക്കാരുടെ സമരം. ആ മണ്ണ് തിരിച്ചെടുക്കാന്‍ ബി.ജെ.പിക്കാര്‍ തയാറാവുമോ? കീഴാറ്റൂരിൽ ദേശീയപാത അലൈന്‍മൻെറില്‍ മാറ്റമൊന്നുമുണ്ടായില്ല. കേന്ദ്രത്തിലെ സ്വാധീനം ഉപയോഗിച്ച് അലൈൻമൻെറ് മാറ്റുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി കേരള നേതൃത്വം വയൽക്കിളികളെ വഞ്ചിക്കുകയാണ് ചെയ്തത്. ദേശീയപാത വികസനം എല്‍.ഡി.എഫ് സര്‍ക്കാറിൻെറ കാലത്ത് നടപ്പാകരുതെന്ന ദുഷ്ട ചിന്ത മാത്രമായിരുന്നു പിന്നിൽ. വികസന കാര്യങ്ങളിലും ഒരുമിച്ചുനില്‍ക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയാറാകണമെന്നും ജയരാജൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.