ചൊക്ലി: ചൊക്ലിയിൽ ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. ഒളവിലത്തെ ബി.ജെ.പി പ്രവർത്തകനായ പ്രേമനാണ് വേട്ടേറ്റത്. വീടിനു സമീപത്തുവെച്ചാണ് വെട്ടേറ്റത്. കഴിഞ്ഞദിവസം രാത്രി പേത്താടെയാണ് സംഭവം. ചൊക്ലി പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. കാലിനും വയറിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ പ്രേമനെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം അനുഭാവിയായ ഒളവിലം തൃക്കണ്ണാപുരത്തെ രാഹുലിന് നേരത്തെ മർദനമേറ്റിരുന്നു. ഇതിൻെറ തിരിച്ചടിയായാണ് പ്രേമന് വെേട്ടറ്റതെന്ന നിഗമനത്തിലാണ് പൊലീസ്. രാഹുലിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് ഒളവിലത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെയും ആക്രമണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.