സ്ഥലം എം.എൽ.എയായ മന്ത്രിയെ ചടങ്ങുകളിൽനിന്ന് ഒഴിവാക്കുന്നതായി എൽ.ഡി.എഫ്

കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ ഉദ്ഘാടന പരിപാടികളിൽനിന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ  ബോധപൂർവം ഒഴിവാക്കുന്നതായി എൽ.ഡി.എഫ് ആേരാപണം. എൽ.ഡി.എഫ് തുടക്കം കുറിച്ച വികസന പദ്ധതികൾ ഒാരോന്നായി പൂർത്തിയാക്കിയാണ് യു.ഡി.എഫ് ഉദ്ഘാടനം നിർവഹിക്കുന്നത്. തങ്ങളുടെ കുത്തകയായിരുന്ന കണ്ണൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് ജയിച്ചു എന്ന യാഥാർഥ്യം ഇനിയും അംഗീകരിക്കാൻ യു.ഡി.എഫിനാവുന്നില്ല എന്നതി‍ൻെറ തെളിവാണ് ഈ അയിത്തം കൽപിക്കലെന്ന് കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് കൺവീനർ എൻ. ചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും ഒടുവിലായി നവീകരിച്ച ശ്രീനാരായണ പാർക്കി‍ൻെറ ഉദ്ഘാടന ചടങ്ങിലും മന്ത്രിയെ അകറ്റിനിർത്തിയതായും അദ്ദേഹം പറഞ്ഞു. കോർപറേഷൻ എൽ.ഡി.എഫ് ഭരിക്കുന്ന ഘട്ടത്തിലാണ് പദ്ധതി ആവിഷ്കരിച്ചതും പ്രവൃത്തി തുടങ്ങിയതും. അമൃത് പദ്ധതിയിൽപ്പെടുത്തിയാണ് നവീകരണം നടന്നത്. 80 ശതമാനവും കേന്ദ്ര - സംസ്ഥാന ഫണ്ടാണ്. അതുകൊണ്ട് സ്ഥലം എം.എൽ.എയുടെ സാന്നിധ്യം നിർബന്ധമാണ് -അദ്ദേഹം പഞ്ഞു. കണ്ണൂർ കോർപറേഷൻ ഭരണം യു.ഡി.എഫ് സ്വകാര്യ സ്വത്ത് പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് എൽ.ഡി.എഫ് പാർലമൻെററി പാർട്ടി സെക്രട്ടറി എൻ. ബാലകൃഷ്ണൻ മാസ്റ്റർ ആരോപിച്ചു. വിമത കൗൺസിലറുടെ കൂറുമാറ്റത്തോടെ അധികാരത്തിൽ വന്ന യു.ഡി.എഫ് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചാണ് പ്രവർത്തിക്കുന്നത്. 27 എൽ.ഡി.എഫ് കൗൺസിലർമാരെ അവഗണിച്ച് കക്ഷി നേതാക്കളോടുപോലും കൂടിയാലോചിക്കാതെയാണ് ഭരണം മുന്നോട്ടുപോകുന്നത്. എസ്.എൻ. പാർക്ക് ഉദ്ഘാടന വേളയിൽ സ്ഥലം എം.എൽ.എ, എൽ.ഡി.എഫ് കക്ഷി നേതാക്കൾ എന്നിവരെ ഒഴിവാക്കി യു.ഡി.എഫ് പരിപാടിയാക്കി മാറ്റിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.