വോട്ട് ചേർക്കൽ: ബി.ജെ.പി ജില്ല പ്രസിഡൻറ് പഞ്ചായത്ത്‌ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി പരാതി

ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി വോട്ട്‌ ചേർപ്പിക്കാൻ ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡൻറ് എൻ. ഹരിദാസും സംഘവും ഒാഫിസിലത്തെിയതായി പരാതി. 12 അംഗ സംഘത്തെയും കൂട്ടി അവധി ദിവസമായ ശനിയാഴ്ച ജില്ല പ്രസിഡൻറും സംഘവും പഞ്ചായത്ത് ഒഫിസിൽ എത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കോവിഡ്‌ പ്രോട്ടോകോൾ ലംഘിച്ച്‌ ശനിയാഴ്‌ച പകൽ 12.30ഓടെയാണ്‌ ഓഫിസിൽ അതിക്രമിച്ചുകയറിയത്‌. പ്രസിദ്ധീകരിച്ച കരട്‌ വോട്ടർ പട്ടിക വ്യാഴാഴ്ച എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും നൽകിയിരുന്നു. ബി.ജെ.പി ഒഴികെയുള്ള പാർട്ടികൾ അത്‌ വാങ്ങി. വോട്ടർപട്ടികയിൽ ആക്ഷേപമുണ്ടെങ്കിൽ നിയമാനുസൃതം ആർക്കും പരാതി നൽകാമെന്നും അറിയിച്ചു. എന്നാൽ, കരട്‌ വോട്ടർപട്ടിക വാങ്ങാതെയാണ്‌ ഓഫിസിൽ അതിക്രമിച്ച് കയറിയുള്ള വിരട്ടലെന്ന് ന്യൂമാഹി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അടിയന്തര പ്രാധാന്യമുള്ള ചില ജോലികൾ നിർവഹിക്കാനാണ്‌ അവധി ദിവസമായിട്ടും ഓഫിസിലെത്തിയതെന്ന് സെക്രട്ടറി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.