കൂട്ടബലാത്സംഗം: പ്രതികൾ റിമാൻഡിൽ

യുവതി മജിസ്ട്രേറ്റിന് മൊഴി നൽകി ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ മാനസികാരോഗ്യക്കുറവുള്ള 22കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു. ചെങ്ങളായി അരിമ്പ്രയിലെ നടുക്കുന്നുമ്മൽ സിയാദ് (32), ചെങ്ങളായി സ്വദേശിയും കൊളച്ചേരിയിലെ ഭാര്യ വീട്ടിൽ താമസക്കാരനുമായ പുലിമുണ്ട വീട്ടിൽ മുഹമ്മദ് ബാഷ(35), ചെങ്ങളായിയിലെ ഓട്ടോ ഡ്രൈവർ അരിമ്പ്രയിലെ ചെട്ടിപ്പീടിക വീട്ടിൽ അബൂബക്കർ (52) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ കണ്ണൂർ കോവിഡ് സൻെററിലേക്ക് മാറ്റി. ക്രൂരമായ പീഡനത്തെപ്പറ്റി തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാറിൻെറ ചോദ്യം ചെയ്യലിൽ പ്രതികൾ മൊഴി നൽകി. യുവതി തളിപ്പറമ്പ് മജിസ്ട്രേറ്റ് മുമ്പാകെയും മൊഴി നൽകിയിട്ടുണ്ട്. ഉപേക്ഷിച്ച ചെങ്കൽ ക്വാറി പരിസരത്തെ ആളൊഴിഞ്ഞ ഷെഡിൽ ആറ് മണിക്കൂറോളം മൂവരും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട പ്രതികൾ യുവതിയെ മദ്യം കുടിപ്പിക്കാനും ശ്രമിച്ചുവത്രെ. എന്നാൽ, യുവതി ഒഴിഞ്ഞുമാറി. നിലവിളിച്ചെങ്കിലും ആൾതാമസമില്ലാത്ത സ്ഥലമായതിനാൽ പ്രതികൾ കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 26ന് വൈകീട്ടോടെ കടയിൽ പോയി മടങ്ങുന്നതിനിടെയാണ് ഒന്നാം പ്രതി സിയാദ് വീട്ടിനടുത്തിറക്കാമെന്നുപറഞ്ഞ് യുവതിയെ നിർബന്ധിച്ച് വണ്ടിയിൽ കയറ്റിയത്. തുടർന്ന് മുഹമ്മദ് ബാഷയെയും അബൂബക്കറിനെയും വിവരമറിയിച്ച് സ്ഥലത്തെത്തിച്ചാണ് പീഡനം നടത്തിയത്. യുവതിയെ കാണാതായ പരാതിയിൽ പൊലീസ് അന്വേഷിച്ചാണ് പ്രതികളെ പിടികൂടിയത്. സിയാദ് ഉപയോഗിച്ച ബൈക്കും അബൂബക്കറിൻെറ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.