കണ്ണൂര്‍: തെരുവ് കച്ചവടക്കാരോട് കോവിഡിൻെറ മറവില്‍ പൊലീസ് നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു) ജില്ല എക്‌സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കണ്ണൂര്‍ മാര്‍ക്കറ്റില്‍ തെരുവു കച്ചവടക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ അഴിഞ്ഞാട്ടം മാപ്പര്‍ഹിക്കുന്നതല്ല. ഹൃദ്രോഗിയായ കച്ചവടക്കാരൻെറ ഫ്രൂട്ട്‌സുകളെല്ലാം, നീതിയും നിയമവും പരിപാലിക്കേണ്ടവര്‍ തന്നെ നശിപ്പിക്കുന്ന കാഴ്ച മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. കുറ്റക്കാരായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭങ്ങള്‍ക്ക് വഴിയോര കച്ചവട ക്ഷേമസമിതി നേതൃത്വം കൊടുക്കുമെന്നും യോഗം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി സുബൈര്‍ ഇരിട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ അബ്ദു സമദ് കണ്ണൂര്‍, റീത്ത വാരം, ഹാഷിം പുതിയതെരു, അബ്ദുറഊഫ് മാഹി എന്നിവര്‍ സംസാരിച്ചു. പി. ശിഹാബുദ്ദീന്‍ സ്വാഗതവും സീന ചിറക്കല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.