സ്വാമി അഗ്നിവേശിൻെറ കർമപഥം ജ്വലിച്ചുനിൽക്കും -ജമാഅത്തെ ഇസ്‌ലാമി കണ്ണൂർ: സാമൂഹിക നീതിക്കും മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതക്കും വേണ്ടിയുള്ള കർമസാക്ഷ്യംകൊണ്ട് സന്യാസ ജീവിതത്തിന് വിപ്ലവ മുഖം നൽകിയ സ്വാമി അഗ്നിവേശിൻെറ നിര്യാണം ജനാധിപത്യ ഇന്ത്യക്ക് കനത്ത ആഘാതമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് മുഹമ്മദ് സാജിദ് നദ് വി, സെക്രട്ടറി സി.കെ.എ. ജബ്ബാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. വിപ്ലവ ജീവിത സാക്ഷ്യംകൊണ്ട് ഏതൊരു പ്രാർഥനയും സ്വീകരിക്കപ്പെടുന്ന ദൈവപ്രീതിയുടെ ലോകത്തേക്കാണ് അദ്ദേഹം മടങ്ങിയത്. ജീവിതകാലം മുഴുവൻ നിർഭയമായി പോരാടിയ മനുഷ്യസ്നേഹിയും മതപാരസ്പര്യ ശിൽപിയും ഫാഷിസ്റ്റ് വിരുദ്ധനും സാമൂഹിക പരിഷ്കർത്താവും പോരാളിയുമായ സ്വാമി അഗ്നിവേശിൻെറ കർമപഥം ഇരുളടഞ്ഞ ഇന്ത്യയിൽ ഇനിയും ജ്വലിച്ചുനിൽക്കുമെന്നും അനുസ്മരണ കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.