ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി

ഇരിട്ടി: ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. വ്യാഴാഴ്ച രാവിലെയാണ് പുഴക്കര, ചാക്കാട്, പെരുമ്പഴശ്ശി ജനവാസ മേഖലകളില്‍ കാട്ടാനയെ കണ്ടത്. കൃഷിയിടങ്ങളില്‍ കാട്ടാന കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു. ആനയെ കണ്ട് പരിഭ്രാന്തരായ നാട്ടുകാര്‍ ശബ്ദമുണ്ടാക്കി. തുടർന്ന് ഏറെനേരത്തെ ശ്രമഫലമായി ആനയെ കാപ്പുകടവ് വഴി ആറളം ഫാമിലേക്ക് തുരത്തി. ആറളം വന്യജീവി സങ്കേതത്തില്‍നിന്നാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് കടക്കുന്നത്. വര്‍ധിച്ചുവരുന്ന കാട്ടാനശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.