കൂത്തുപറമ്പ്: ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കളുടെ വരവ് നിലച്ചതോടെ കൂത്തുപറമ്പിൽ പൂവിപണി നിശ്ചലമായി. കോവിഡ് പശ്ചാത്തലത്തിൽ പുറമെനിന്ന് പൂക്കൾ എത്തിക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് പൂക്കൾ എത്താതായതോടെ കൂത്തുപറമ്പ് ടൗണിൽ സ്ഥിരം പൂവിൽപനക്കാരായ രണ്ടുപേർ മാത്രമേ പൂവിൽക്കുന്നുള്ളൂ. ജമന്തി, വാടാമല്ലി അടക്കമുള്ള പൂക്കളൊന്നും ടൗണിൽ എത്തിയിരുന്നില്ല. നാട്ടിൽനിന്ന് ശേഖരിക്കുന്ന മല്ലിക മാത്രമാണ് അൽപമെങ്കിലും വിൽപനക്കുള്ളത്. വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകാലങ്ങളിലെ തെരുവു കച്ചവടക്കാരും ഇക്കുറി എത്തിയിട്ടില്ല. നഗരസഭാ പരിധിയിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും ടൗണിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.