കാഞ്ഞിരോട് എ.യു.പി സ്കൂൾ സമഗ്ര വികസനത്തിലേക്ക് കാഞ്ഞിരോട്: കെ.കെ. രാഗേഷ് എം.പിയുടെ ഇടപെടലിൽ കാഞ്ഞിരോട് എ.യു.പി സ്കൂൾ സമഗ്ര വികസന പാതയിലേക്ക്്. എൽ.പി, യു.പി വികസന പരിപാടിയിൽ തയാറാക്കി സമർപ്പിച്ച പദ്ധതികൾ കോവിഡ് കാരണം വിവിധ പൊതുമേഖല കമ്പനികൾഉപേക്ഷിച്ചിരുന്നു. എന്നാൽ, മാർച്ചിൽ തന്നെ ധാരണപത്രം ഒപ്പിട്ടതിനാൽ ഇന്ത്യൻ ഓയിൽ കോർപറേഷനുമായി നിരന്തരം ആശയവിനിമയം നടത്തിയതിനാലാണ് കാഞ്ഞിരോട് എ.യു.പി സ്കൂളിലെ 'മുദ്ര -എൻെറ വിദ്യാലയം' പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഒരു കോടി രൂപയുടെ മാസ്റ്റർ പ്ലാൻ ജില്ല നിർമിതിയുടെ ചുമതലയിലാണ് തയാറാക്കിയത്. 86,74,000 രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. മാസ്റ്റർ പ്ലാനിൽ 27 ലക്ഷം രൂപയുടെ പ്രവൃത്തികൾ മാനേജ്മൻെറ് ഗുണഭോക്തൃ വിഹിതമായി നിർവഹിക്കും. 60 ലക്ഷം രൂപ ഇതിനായി ഐ.ഒ.സി.എൽ നൽകും. ആദ്യ ഗഡു ജില്ല കലക്ടർക്ക് കൈമാറി. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് കെ.കെ. രാഗേഷ് എം.പി നിർവഹിക്കും. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.