വിമാനദുരന്തം: 'രക്ഷപ്പെട്ട' അഫ്സലിന് കരിപ്പൂരിൽ സേഫ് ലാൻഡിങ്

അപകടത്തിൽപെട്ട വിമാനത്തിൽ യാത്ര െചയ്യേണ്ടിയിരുന്ന യുവാവ് ചൊവ്വാഴ്ച എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങി എ.കെ ഹാരിസ് കണ്ണൂർ: ചൊവ്വാഴ്ച പുലർച്ച ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം കരിപ്പൂരിലെ റൺവേ തൊടുേമ്പാൾ വിമാനത്തിനകത്ത് അഫ്സലിൻെറ ചങ്ക് പിടക്കുകയായിരുന്നു. ഇതേ റൺവേയിൽ ദിവസങ്ങൾക്കു മുമ്പ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നിയന്ത്രണംവിട്ട് തകർന്ന ദുരന്തദൃശ്യങ്ങളായിരുന്ന മനസ്സു നിറയെ. അന്ന് അപകടത്തിൽപെട്ട വിമാനത്തിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനായി ദുബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു അഫ്സൽ. വിസ കാലാവധി കഴിഞ്ഞതിനുള്ള പിഴ അടക്കാൻ പണമില്ലാത്തതിനാൽ വിമാനത്തിൽ കയറ്റിയില്ല. അതുകൊണ്ടുമാത്രം അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. തലനാരിഴക്ക് രക്ഷപ്പെട്ടതിൻെറ നടുക്കം മാറുന്നതിനു മുമ്പ് കരിപ്പൂരിൽ വന്നിറങ്ങേണ്ടിവന്നത് വല്ലാത്ത അനുഭവമായിരുന്നുവെന്ന് അഫ്സൽ പറഞ്ഞു. വിമാനം നിലംതൊട്ട് നിൽക്കുംവരെ പേടിച്ച് വിറക്കുകയായിരുന്നുവെന്ന് കണ്ണൂർ മട്ടന്നൂർ പെരിയത്തിൽ സ്വദേശിയായ അഫ്സൽ പറഞ്ഞു. ഇനി കരിപ്പൂരിലേക്ക് യാത്ര ചെയ്യാനില്ലെന്ന് തീരുമാനിച്ചതാണ്. വീടിന് തൊട്ടടുത്തുള്ള കണ്ണൂർ വിമാനത്താവളത്തിലേക്ക് ടിക്കറ്റിന് ശ്രമിച്ചു. ഒത്തുവന്നത് കരിപ്പൂരിലേക്കാണ്. രണ്ടും കൽപിച്ച് പുറപ്പെടുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. സുരക്ഷിതമായി ഇറങ്ങിയപ്പോൾ മാത്രമാണ് മനം തണുത്തതതെന്ന് അഫ്സൽ പറഞ്ഞു. പിഴയുടെ പേരിലാണ് അന്ന് അഫ്സലിനെ ദുബൈ വിമാനത്താവളത്തിൽ തടഞ്ഞത്. ചൊവ്വാഴ്ച ഷാർജയിൽനിന്ന് പുറപ്പെടുേമ്പാൾ പിഴയടക്കാനുള്ള തുക കരുതിയിരുന്നുവെങ്കിലും അതേക്കുറിച്ച് ആരും ചോദിച്ചതുപോലുമില്ല. എല്ലാം ദൈവത്തിൻെറ കൃപ മാത്രമെന്ന് അഫ്സൽ കരുതുന്നു. നാലു വർഷമായി യു.എ.ഇയിലുള്ള 26 കാരനായ അഫ്സൽ അബൂദബി ഡേറ്റ്സ് കമ്പനി ജീവനക്കാരനാണ്. കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ 14 ദിവസം ക്വാറൻറീൻ കഴിഞ്ഞുവേണം വീട്ടിലെത്താൻ. പിന്നെ നിശ്ചയിച്ചുറപ്പിച്ച കല്യാണം. അതാണ് അഫ്സലിൻെറ പ്ലാൻ. ഫോട്ടോ: afsal_karippur_accident story അഫ്സൽ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ ക്വാറൻറീനിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.