അഞ്ചരക്കണ്ടി: സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിലുള്ള പൊലീസിൻെറ കർശന നടപടിയിൽ പ്രതിഷേധം. തട്ടാരി പാലം മുതൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം വരെയുള്ള ഭാഗങ്ങളിലെ കടകളാണ് സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് അടച്ചുപൂട്ടിയത്. ബുധനാഴ്ച രാവിലെയോടെ അഞ്ചരക്കണ്ടി -കണ്ണൂർ റൂട്ടിലോടുന്ന ബസുകൾ പൊലീസ് തടഞ്ഞു. ഇതേത്തുടർന്ന് ഒരു കൂട്ടം സ്വകാര്യ ബസ് ജീവനക്കാർ പാലത്തിന് സമീപത്തെത്തുകയും കെ.എസ്.ആർ.ടി.സി ബസ് തടയുകയും ചെയ്തു. സ്വകാര്യ ബസുകൾ യാത്രക്ക് അനുവദിക്കുന്നില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ബസിനെയും അനുവദിക്കില്ലെന്ന് ഇവർ പറഞ്ഞു. തുടർന്ന് ഇതുവഴിയുള്ള ബസുകളെ പൊലീസ് മടക്കിയയച്ചു. വൈകീട്ട് അേഞ്ചാടെ തട്ടാരി ടൗൺ വ്യാപാരി പ്രതിനിധികളുടെയും വാർഡ് മെംബറുടെയും നേതൃത്വത്തിൽ പാലത്തിന് സമീപത്തെത്തി പൊലീസുമായി സംസാരിച്ചു. ടൗണിലെ വ്യാപാരികളെയും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെയും പാലത്തിൻെറ അപ്പുറത്തേക്ക് കടത്തിവിടണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാൽ, കെണ്ടയ്ൻമൻെറ് സോണിലേക്ക് ആശുപത്രി, അവശ്യ സർവിസ് അല്ലാത്തവരെ കടത്തിവിടില്ല എന്നാണ് പൊലീസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.