വില്ലേജ് ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണം

കാസർകോട്: പ്രകൃതി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടി കൈകാര്യം ചെയ്യേണ്ടുന്ന റവന്യൂ വകുപ്പിലെ ചില വില്ലേജ് ഓഫിസർമാരുൾപ്പെടെയുള്ളവർ അവധിയെടുത്ത് പ്രതിഷേധിച്ച നടപടി അങ്ങേയറ്റം ജനദ്രോഹവും ഗുരുതരമായ സർവിസ് ചട്ടലംഘനവുമാണെന്ന് എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് ബിജു ഉണ്ണിത്താൻ, സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ യെല്ലോ അലർട്ടും കനത്ത മഴയുമാണ്. മറുഭാഗത്ത് കോവിഡ് വ്യാപന ഭീഷണിയിലുമാണ്. ഇതിൻെറയൊക്കെ ഇരകളാകുന്ന ജനങ്ങൾക്ക് റവന്യൂ വകുപ്പിൻെറ അടിയന്തര സഹായം ലഭ്യമാകേണ്ടുന്ന ഘട്ടത്തിലാണ് ജില്ലയിലെ 55ൽ അധികം വില്ലേജ് ഓഫിസുകൾ അടച്ചിട്ടുകൊണ്ട് റവന്യൂ വകുപ്പിലെ താൻ പ്രമാണിത്തക്കാരായ ചില ഉദ്യോഗസ്ഥർ എല്ലാ സർവിസ് ചട്ടങ്ങളും മര്യാദകളും കാറ്റിൽ പറത്തി പൊതുജനങ്ങളെ വലച്ചത്. ജില്ലയിൽ കോവിഡിൻെറ പേരിൽ പൊതുജനങ്ങളുടെമേൽ കർശന നടപടിയെടുക്കുന്ന അധികാരികൾ, ഈ ദുരിത കാലത്ത് പൊതുജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ട ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം സമരത്തിന് എ.ഐ.വൈ.എഫ് തയാറാകുമെന്നും ജില്ല ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.