ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ്

കാസർകോട്​: ജില്ലയില്‍ അഞ്ച്​ പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് പേർ വിദേശത്തു നിന്നും വന്നവരും ഒരാൾ ബംഗളൂരുവിൽ നിന്ന് വന്നതാണെന്നും ഡി.എം.ഒ. ഡോ എ.വി. രാംദാസ് അറിയിച്ചു. ജൂണ്‍ 20ന് ദുബൈയില്‍ നിന്നെത്തിയ 35 വയസ്സുളള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, 20 വയസ്സുളള കാസര്‍കോട് നഗരസഭാ സ്വദേശി, 42 വയസ്സുളള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ജൂണ്‍ 14ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസ്സുളള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ജൂൺ 27ന് ബംഗളൂരുവിൽ നിന്ന് വന്ന 38 വയസ്സുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിക്കുമാണ്​ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ് നെഗറ്റിവായി കാസർകോട്​: പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്‍കോട് മെഡിക്കല്‍ കോളജ്, പരിയാരം മെഡിക്കല്‍ കോളജ്, ഉദയഗിരി സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ ചികിത്സയിലിരുന്ന 31 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് രോഗമുക്തി നേടിയവര്‍: കുവൈത്തില്‍ നിന്നെത്തി മേയ് 28ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുളള മടിക്കൈ പഞ്ചായത്ത് സ്വദേശി, അബൂദബിയില്‍ നിന്നെത്തി ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച 31 വയസ്സുളള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച 43 വയസ്സുളള ചെങ്കള പഞ്ചായത്ത് സ്വദേശി, ദു​ൈബയില്‍ നിന്നെത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച 18 വയസ്സുളള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച 36 വയസ്സുളള ഉദുമ പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച 38 വയസ്സുളള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മഹാരാഷ്​ട്രയില്‍ നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച 58 വയസ്സുളള മംഗല്‍പാടി സ്വദേശി, ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച 68 വയസ്സുളള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാണ് കോവിഡ് നെഗറ്റിവായത്. പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍ മഹാരാഷ്​ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച 16 വയസ്സുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച 49, 45 വയസ്സുള്ള നീലേശ്വരം നഗരസഭാ സ്വദേശികള്‍, ദുബൈയില്‍ നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച 30 വയസ്സുളള ചെറൂവത്തൂര്‍ പഞ്ചായത്ത് സ്വദേശി, മഹാരാഷ്​​ട്രയില്‍ നിന്നെത്തി ജൂണ്‍ 12ന് രോഗം സ്ഥിരീകരിച്ച 45 വയസ്സുളള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 13ന് രോഗം സ്ഥിരീകരിച്ച 33 വയസ്സുളള ചെറൂവത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുളള ഈസ്​റ്റ്​ എളേരി പഞ്ചായത്ത് സ്വദേശി, 39 വയസ്സുളള ബളാല്‍ പഞ്ചായത്ത് സ്വദേശി, മഹാരാഷ്​​ട്രയില്‍ നിന്നെത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച 51 വയസ്സുളള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കുമാണ് കോവിഡ് നെഗറ്റിവായത്. ഉദയഗിരി സി.എഫ്.എല്‍.ടി.സിയിൽ രോഗമുക്തി നേടിയവര്‍ മഹാരാഷ്​ട്രയില്‍ നിന്നെത്തി മേയ് 28 ന് രോഗം സ്ഥിരീകരിച്ച 41 വയസ്സുളള പൈവളിഗെ പഞ്ചായത്ത് സ്വദേശി, 51 വയസ്സുളള കാസര്‍കോട് നഗരസഭാ സ്വദേശി, മേയ് 31ന് രോഗം സ്ഥിരീകരിച്ച 59 വയസ്സുളള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച 39 വയസ്സുളള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച 60 വയസ്സുളള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ചെന്നൈയില്‍ നിന്നെത്തി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച 20 വയസ്സുളള പളളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാണ് കോവിഡ് നെഗറ്റിവായത്. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് രോഗമുക്തി നേടിയവര്‍ മഹാരാഷ്​​ട്രയില്‍ നിന്നെത്തി മേയ് 25ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുളള മീഞ്ച പഞ്ചായത്ത് സ്വദേശി, ജൂണ്‍ 11ന് രോഗം സ്ഥിരീകരിച്ച 54 വയസ്സുളള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച 65 വയസ്സുളള പളളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ഖത്തറില്‍ നിന്നെത്തി മേയ് 28ന് രോഗം സ്ഥിരീകരിച്ച 24 വയസ്സുളള കുമ്പള പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച കുമ്പള പഞ്ചായത്തിലെ മൂന്നു വയസ്സുള്ള പെണ്‍കുട്ടി, കുവൈത്തില്‍ നിന്നെത്തി മേയ് 24ന് രോഗം സ്ഥിരീകരിച്ച 42 വയസ്സുളള വലിയപറമ്പ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച 21 വയസ്സുളള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി, ദോഹയില്‍ നിന്നെത്തി മേയ് 19ന് രോഗം സ്ഥിരീകരിച്ച 42 വയസ്സുളള മധൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാണ് കോവിഡ് നെഗറ്റിവായത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7097 പേര്‍ വീടുകളില്‍ 6742 പേരും സ്ഥാപനങ്ങളില്‍ നിരീക്ഷണത്തില്‍ 355 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7,097 പേരാണ്. പുതുതായി 441 പേരെ നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സര്‍വേ അടക്കം പുതുതായി 254 പേരുടെ സാമ്പിളുകള്‍ പരിേശാധനക്ക് അയച്ചു. 582 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 545 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.