വനമേഖലയിലെ ഉരുൾപൊട്ടൽ: സെമിനാരി വില്ലയിൽ വ്യാപക നാശം

നിടുംപൊയിൽ: വനത്തിനുള്ളിൽ കഴിഞ്ഞദിവസമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മാനന്തവാടി രൂപതയുടെ കീഴിലുള്ള സെമിനാരി വില്ലയിൽ വൻ കൃഷിനാശം. മലവെള്ളപ്പാച്ചിലിൽ പ്രദേശം രണ്ടായി പിളർന്നു. കഴിഞ്ഞദിവസം കണ്ണവം ഫോറസ്റ്റ് റേഞ്ചിലെ നിടുംപൊയിൽ വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് ഇരുപത്തെട്ടാം മൈലിനും ഇരുപത്തേഴാം മൈലിനും ഇടയിലെ സെമിനാരി വില്ലയിലെ ഏക്കറുകളോളം കൃഷിയിടം ഒറ്റരാത്രി കൊണ്ട് ഇല്ലാതായത്. തൊട്ടടുത്തുള്ള ക്രിസ്തുദാസി കോൺവെന്റിന്റെ കൃഷിയിടത്തിലും വ്യാപക നാശമുണ്ടായി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ കനത്ത കൃഷിനാശത്തിന് പുറമെ സെമിനാരി വില്ലയിൽ കൂട്ടിയിട്ടിരുന്ന പതിനയ്യായിരത്തോളം തേങ്ങയും പശുഫാമും ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി. റബർ, കമുക്, വാഴ, കുരുമുളക് തുടങ്ങിയ വിളകളും തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.