കണ്ണൂർ: തളിപ്പറമ്പിൽ പ്രകടനം നടത്തിയ യൂത്ത് ലീഗ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതച്ച പൊലീസ് കാടത്തം ക്രൂരവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് പൊലീസ് കാണിക്കുന്നത്. ഇതിനവർ മറുപടി പറയേണ്ടിവരും. സ്വന്തം ജില്ലയായ കണ്ണൂരിൽപോലും പ്രതിഷേധം ഭയന്ന് റൂട്ട് മാറ്റി പാർട്ടി ഗ്രാമത്തിലൂടെ സഞ്ചരിക്കേണ്ടിവന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. ഇതിലുള്ള കലിപ്പും അരിശവും തീർക്കാനാണ് പൊലീസിനെ ഉപയോഗിച്ച് യുവജനനേതാക്കളെ തല്ലിച്ചതച്ചത്. തളിപ്പറമ്പിൽ ആണിതറച്ച ലാത്തികൊണ്ടാണ് പൊലീസ് മർദിച്ചത്. മനുഷ്യത്വരഹിതവും ക്രൂരവുമായ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.