തലശ്ശേരി: നഗരസഭയിൽ കണ്ടെത്തിയ 317 വിതരണോദ്ഘാടനം ചെയർപേഴ്സൻ കെ.എം. ജമുനാറാണി നിർവഹിച്ചു. ഇസ്മായിൽ ആദ്യ ലൈസൻസ് ഏറ്റുവാങ്ങി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ടി.കെ. സാഹിറ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ്, എസ്.ടി. ജയ്സൺ, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ്, എൻ.യു.എം.എൽ സിറ്റി മാനേജർ രമ്യ രാജൻ എന്നിവർ സംസാരിച്ചു. മേയ് 31 നകം മുഴുവൻ പേർക്കും ലൈസൻസ് നൽകും. ദേശീയ ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായാണിത്. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കി തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തി തെരുവുകച്ചവടക്കാരെ സാമൂഹിക സുരക്ഷ പദ്ധതികളിൽ കണ്ണിചേർക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യം. നഗരസഭയിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ മുഖേന പരിശോധന നടത്തിയാണ് കച്ചവടക്കാർക്ക് ലൈസൻസ് ലഭ്യമാക്കുക. മുഴുവൻ തെരുവോര കച്ചവടക്കാർക്കും ലൈസൻസ് നൽകുന്ന കേരളത്തിലെ ആദ്യ നഗരസഭയായി തലശ്ശേരി മാറുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.