കൊച്ചി: യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്കരണ ഉത്തരവുപ്രകാരമുള്ള വേതനവർധന സംസ്ഥാനത്തെ കോളജ് അധ്യാപകർക്ക് നൽകാത്തതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിൻെറ വിശദീകരണം തേടി. യു.ജി.സി ഉത്തരവ് 2016 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കി 2019 ജൂൺ 29ന് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാണിച്ച് കേരള ൈപ്രവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷനും ഡോ. യു. അബ്ദുൽ കലാം, ജോബിൻ ജോസ് എന്നീ അധ്യാപകരും നൽകിയ ഹരജിയിലാണ് ഉത്തരവ്. പരിഷ്കരണം മൂലമുണ്ടാകുന്ന അധിക സാമ്പത്തികബാധ്യതയുടെ 50 ശതമാനം കേന്ദ്രസർക്കാർ നൽകുമെന്നിരിക്കെ ഉത്തരവിറങ്ങി ഒരുവർഷമായിട്ടും പുതുക്കിയ ശമ്പളമോ ക്ഷാമബത്തയോ നൽകാത്തത് അനീതിയാണെന്ന് ഹരജിയിൽ പറയുന്നു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് ഹരജിക്കാർ നിവേദനം നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. നിവേദനം പരിഗണിച്ച് തീർപ്പാക്കാനും വർധിച്ച ശമ്പളം നൽകാനും ഉത്തരവിടണമെന്നാണ് ആവശ്യം. സംസ്ഥാന സർക്കാർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, െകാളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർ, യു.ജി.സി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.