കട്ടപ്പന: കട്ടപ്പനയിൽ കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫിനെ കാലുവാരി. യു.ഡി.എഫ് ഭരണം നടത്തുന്ന കട്ടപ്പന നഗരസഭയിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായ കെ. ഫ്രാൻസിസ് ജോർജിനെ കോൺഗ്രസ് പ്രവർത്തകർ കാലുവാരിയെന്നാണ് ആരോപണം. ഏതാണ്ട് 4000ൽ അധികം വോട്ടിൻെറ എങ്കിലും ഭൂരിപക്ഷം ഫ്രാൻസിസ് ജോർജിന് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോൺഗ്രസ് പ്രവർത്തകർ. എന്നാൽ, തെരഞ്ഞെടുപ്പ് ദിവസം സജീവമാകാതെ മാറിനിന്ന കോൺഗ്രസ് നേതാക്കൾ ഒരു തരത്തിൽ റോഷിക്ക് ലീഡ് നേടാനുള്ള സാഹചര്യം ഉണ്ടാക്കുകയായിരുന്നു. റോഷി അഗസ്റ്റിന് കട്ടപ്പന മുനിസിപ്പാലിറ്റിയിൽ 1248 വോട്ടിൻെറ ഭൂരിപക്ഷം ലഭിച്ചു. ഇത് വോട്ടെടുപ്പിൽ നിർണായകമായി. സ്ഥാനാർഥി മോഹികളായ ചില കോൺഗ്രസ് നേതാക്കൾക്ക് ഇടുക്കി സീറ്റ് ലഭിക്കാതെ പോയതിൻെറ മധുരമായ പ്രതികാരംവീട്ടൽ കൂടിയാണിതെന്നാണ് അണിയറ സംസാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.