72 ഇനം നെല്‍വിത്തുകളുടെ പരീക്ഷണ കൃഷിയൊരുക്കി യുവകര്‍ഷകന്‍

അടിമാലി: അന്യം നിന്നുപോകുന്ന വിത്തുകള്‍ സംരക്ഷിക്കുന്നതിനൊപ്പം ഹൈറേഞ്ച് മേഖലയില്‍ നെല്‍കൃഷി കൂടുതല്‍ ആദായകരമാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പരീക്ഷണം നടത്തുകയാണ് അടിമാലി കുരങ്ങാട്ടി സ്വദേശി ബൈനോ ജോൺ. 72 ഇനം നെല്‍വിത്തുകളാണ് ബൈനോ പാടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയത്. ബിരുദാനന്തര ബിരുദം നേടിയശേഷം കാര്‍ഷികവൃത്തിയെ സ്‌നേഹിച്ച് വിജയവഴിേയ മുന്നേറുന്ന യുവകര്‍ഷകനാണ് ബൈനോ.

കാലങ്ങളായി ബൈനോയുടെ കുടുംബം കുരങ്ങാട്ടി പാടശേഖരത്ത് നെല്‍കൃഷിയിറക്കുന്നു. ഹൈറേഞ്ചിെൻറ കാലാവസ്ഥക്ക് അനുയോജ്യമാകുന്ന, കൂടുതല്‍ വിളവ് നല്‍കുന്ന നെല്ലിനം കണ്ടെത്തി കൃഷി വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യമെന്ന് ബൈനോ പറഞ്ഞു. യു.എന്‍.ഡി.പിയുടെയും കൃഷിഭവെൻറയുമൊക്കെ പിന്തുണ ബൈനോയുടെ ഈ പുതിയ പരീക്ഷണത്തിനുണ്ട്. ചില വിത്തിനങ്ങള്‍ യു.എന്‍.ഡി.പി വഴിയും കൃഷിഭവന്‍ വഴിയുമൊക്കെ ലഭ്യമായപ്പോള്‍ ചില വിത്തിനങ്ങള്‍ ബൈനോ സ്വയം കണ്ടെത്തി.

ഒഡിഷ, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, തെലങ്കാന തുടങ്ങി സംസ്ഥാനങ്ങളില്‍ കൃഷിയിറക്കുന്ന നെല്‍വിത്തുകള്‍ വരെ ബൈനോയുടെ പാടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ വളരുന്നുണ്ട്. നസര്‍ ബാത്ത്, രത്‌നചൂഡി, ബ്ലാക്ക് ജാസ്മിന്‍, തുളസി ബോഗ് തുടങ്ങിയവയൊക്കെ അവയില്‍ ചിലതുമാത്രം. മുമ്പ് ബൈനോ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയ വിത്തിനം കൂടുതല്‍ പാടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പരീക്ഷണം വിജയം കണ്ടാല്‍ നെല്‍കൃഷി കൂടുതല്‍ ആദായകരമാക്കാമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Experimental cultivation of 72 varieties of paddy seeds by a young farmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.