തൊടുപുഴ: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ ഹരിതകേരളത്തിൻെറ ജലഗുണനിലവാര പരിശോധന ലാബുകളുടെ നിര്‍മാണം തിങ്കളാഴ്ച തുടങ്ങും. പഞ്ചായത്തുകളില്‍ ഒരു സ്കൂളിലെങ്കിലും സൗജന്യമായി ജലം പരിശോധിക്കാന്‍ സംവിധാനമൊരുക്കുന്നതിനാണ് ഹരിതകേരളം പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി 36 ലാബുകളാണ് എം.എല്‍.എ ഫണ്ടില്‍നിന്ന് ലഭ്യമാക്കിയ തുകയുപയോഗിച്ച് നിര്‍മിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. മന്ത്രി റോഷി അഗസ്റ്റിൻെറ മണ്ഡലമായ ഇടുക്കിയിലെ ഇരട്ടയാര്‍ സൻെറ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലാബിൻെറ നിര്‍മാണമാണ് ആദ്യമായി പൂര്‍ത്തിയാക്കുക. കട്ടപ്പന സൻെറ് ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ലാബിൻെറയടക്കം ഒമ്പത് ലാബുകളുടെ നിര്‍മാണവും വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. ഇടുക്കി മണ്ഡലത്തില്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് 12.50 ലക്ഷം രൂപയാണ് ലാബുകളുടെ നിര്‍മാണത്തിനായി അനുവദിച്ചത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ െഡവലപ്മൻെറ് കോര്‍പറേഷനാണ് ജലലാബുകള്‍ നിര്‍മിക്കുന്നത്. സ്കൂളുകളിലെ ലാബിനോട് അനുബന്ധിച്ചാകും ജലലാബുകളും നിര്‍മിക്കുക. ഹയര്‍ സെക്കൻഡറി സ്കൂളുകളിലെ കെമിസ്ട്രി അധ്യാപകര്‍ക്കാണ് ലാബുകളുടെ പ്രധാന ചുമതല. --------------- സൗജന്യമായി ജലം പരിശോധിക്കാം ശുദ്ധജലം എല്ലാ വീടുകളിലും ഉറപ്പാക്കുന്നതിനൊപ്പം ജല മലിനീകരണത്തിൻെറ വിവിധ വശങ്ങള് കുട്ടികളിലൂടെ സമൂഹത്തെയാകെ ബോധ്യപ്പെടുത്തുന്നതിനാണ് ജല ലാബുകള്‍ ലക്ഷ്യമിടുന്നത്. സ്കൂള്‍ ലാബുകളില്‍ തികച്ചും സൗജന്യമായാണ് ജലം പരിശോധിച്ചുനല്കുക. വെള്ളത്തിൻെറ നിറം, ഗന്ധം, പി.എച്ച് മൂല്യം, ലവണ സാന്നിധ്യം, ലയിച്ചുചേര്‍ന്ന ഖരപദാര്ഥത്തിൻെറ അളവ്, നൈട്രേറ്റിൻെറ അളവ്, അമോണിയ, കോളിഫോം എന്നീ ഘടകങ്ങള്‍ ബി.ഐ.എസ് മാനദണ്ഡത്തിലുള്ള നിലവാരമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ സ്കൂള്‍ ലാബിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.