എട്ടുപേരുടെ ഉറവിടം വ്യക്തമല്ല തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്ച 407പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16.16 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 336പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 17, ആലക്കോട് നാല്, അറക്കുളം ഒമ്പത്, അയ്യപ്പൻകോവിൽ ഒന്ന്, ബൈസൺവാലി മൂന്ന്, ഇടവെട്ടി 26, ഏലപ്പാറ മൂന്ന്, ഇരട്ടയാർ അഞ്ച്, കഞ്ഞിക്കുഴി നാല്, കാമാക്ഷി എട്ട്, കാഞ്ചിയാർ 17, കരിമണ്ണൂർ രണ്ട്, കരിങ്കുന്നം 10, കരുണാപുരം ഒന്ന്, കട്ടപ്പന 22, കോടിക്കുളം അഞ്ച്, കൊക്കയാർ മൂന്ന്, കൊന്നത്തടി എട്ട്, കുടയത്തൂർ 14, കുമാരമംഗലം ഒമ്പത്, കുമളി 15, മണക്കാട് 22, മറയൂർ അഞ്ച്, മരിയാപുരം ആറ്, മൂന്നാർ ഒന്ന്, മുട്ടം 18, നെടുങ്കണ്ടം രണ്ട്, പള്ളിവാസൽ നാല്, പാമ്പാടുംപാറ ഒന്ന്, പീരുമേട് നാല്, പെരുവന്താനം നാല്, പുറപ്പുഴ ഒന്ന്, രാജാക്കാട് രണ്ട്, രാജകുമാരി രണ്ട്, തൊടുപുഴ 71, ഉടുമ്പൻചോല മൂന്ന്, ഉടുമ്പന്നൂർ മൂന്ന്, ഉപ്പുതറ മൂന്ന്, വണ്ടന്മേട് മൂന്ന്, വണ്ടിപ്പെരിയാർ നാല്, വണ്ണപ്പുറം എട്ട്, വാത്തിക്കുടി മൂന്ന്, വട്ടവട ഒന്ന്, വാഴത്തോപ്പ് 34, വെള്ളത്തൂവൽ നാല്, വെള്ളിയാമറ്റം 12. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ എട്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്: കരിങ്കുന്നം സ്വദേശിനി (45), കോടിക്കുളം പാറപ്പുഴ സ്വദേശി (ഏഴ്), മണക്കാട് മാറിക സ്വദേശി (65), പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (25), തൊടുപുഴ കുണിഞ്ഞി സ്വദേശി (24), കുമളി ആനവിലാസം സ്വദേശി (32, 39, 42). ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തൊടുപുഴ: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിൻെറ ഭാഗമായി ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ ഒമ്പതാം തീയതി വരെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതായി കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. അവശ്യ സര്‍വിസുകള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ബാധകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.