തൊടുപുഴ: ജില്ലയില്‍ വെള്ളിയാഴ്ച 356 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8.26 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 222പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 11, ആലക്കോട് 16, അറക്കുളം 16, അയ്യപ്പൻകോവിൽ അഞ്ച്, ചക്കുപള്ളം ഏഴ്, ഇടവെട്ടി 15, ഇരട്ടയാർ നാല്, കഞ്ഞിക്കുഴി ഒമ്പത്, കാമാക്ഷി ഒന്ന്, കാഞ്ചിയാർ നാല്, കരിമണ്ണൂർ ഒമ്പത്, കരിങ്കുന്നം അഞ്ച്, കരുണാപുരം ആറ്, കട്ടപ്പന ഏഴ്, കോടിക്കുളം രണ്ട്, കൊക്കയാർ രണ്ട്, കൊന്നത്തടി 17, കുമാരമംഗലം 11, കുമളി അഞ്ച്, മണക്കാട് അഞ്ച്, മാങ്കുളം ആറ്, മരിയാപുരം രണ്ട്, മുട്ടം 11, നെടുങ്കണ്ടം 30 , പള്ളിവാസൽ 21, പാമ്പാടുംപാറ നാല്, പീരുമേട് രണ്ട്, പെരുവന്താനം രണ്ട്, പുറപ്പുഴ നാല്, രാജാക്കാട് ഒന്ന്, രാജകുമാരി മൂന്ന്, സേനാപതി 16, തൊടുപുഴ 23, ഉടുമ്പൻചോല 12, ഉടുമ്പന്നൂർ എട്ട്, ഉപ്പുതറ 13, വണ്ടന്മേട് രണ്ട്, വണ്ടിപ്പെരിയാർ മൂന്ന്, വണ്ണപ്പുറം എട്ട്, വാത്തിക്കുടി മൂന്ന്, വാഴത്തോപ്പ് ആറ്, വെള്ളത്തൂവൽ അഞ്ച്, വെള്ളിയാമറ്റം 14. ---------------------------- Atn: ഇൗ ചിത്രം നന്നായി കൊടുക്കുമല്ലോ. നാളെ കാഞ്ഞാറിൽ സ്ക്വാഡ് വർക്കുണ്ട് ------------ ചിത്രം TDL103 kanjar (വാർത്തയില്ല) കാഞ്ഞാർ-ആനക്കയം റോഡിൽ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി നട്ട മുളയുടെ ഭാഗങ്ങൾ റോഡിലേക്ക് വളർന്നപ്പോൾ. വളവിൽ കാഴ്ച മറക്കുന്നതിനാൽ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു ------- ചിത്രം TDl104 trade union (വാർത്തയില്ല) കോവിഡ് കാലത്ത് തൊഴിൽ ഇല്ലാതായതോടെ ട്രേഡ് യൂനിയൻ ഒാഫിസിലേക്ക് തൊഴിലാളികളുടെ വരവും നിലച്ചു. മാസങ്ങളായി തൊഴിലാളികളുടെ ആളനക്കമില്ലാത്ത ട്രേഡ് യൂനിയൻ ഒാഫിസ് കാടുകയറിയ നിലയിൽ. തൊടുപുഴ തെക്കുംഭാഗത്തുനിന്നുള്ള കാഴ്ച ചിത്രം: ടെൻസിങ് പോൾ -------------- പി.പി. താജുദ്ദീന്‍ സ്‌പെഷല്‍ ഗവ. പ്ലീഡര്‍ ചിത്രം TDL105 thajudheen അഡ്വ. പി.പി. താജുദ്ദീന്‍ തൊടുപുഴ: ഹൈകോടതിയില്‍ സ്‌പെഷല്‍ ഗവ. പ്ലീഡറായി അഡ്വ. പി.പി. താജുദ്ദീന്‍ നിയമിതനായി. 2016 മുതല്‍ സീനിയര്‍ ഗവ. പ്ലീഡറായിരുന്നു. 2006 -11ല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിൻെറ ഹൈകോടതിയിലെ ലീഗല്‍ ലെയ്‌സണ്‍ ഓഫിസറായി പ്രവര്‍ത്തിച്ചു. 1996ല്‍ എന്‍ട്രോള്‍ ചെയ്ത ഇദ്ദേഹം സിവില്‍, ക്രിമിനല്‍ കേസുകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. തൊടുപുഴ അന്തീനാട്ട് (പേഴുംകാട്ടില്‍) പരേതനായ പി.എം. പരീത് റാവുത്തറുടെയും (റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍) സുബൈദയുടെയും മകനാണ്. ഭാര്യ. അഡ്വ. പി.ബി. വാഹിദ (തൊടുപുഴ പോക്‌സോ കോടതി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ). ----------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.