പതിറ്റാണ്ടുകൾ പഴക്കമുള്ള ലയങ്ങളിൽ കുടുംബങ്ങൾ മൃഗതുല്യമായാണ് താമസിക്കുന്നതെന്ന് പരാതി തൊടുപുഴ: വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റ് ഉൾപ്പെടെ പീരുമേട് താലൂക്കിലെ എല്ലാ എസ്റ്റേറ്റ് ലയങ്ങളും പൊളിച്ചുമാറ്റി പുതിയവ പണിയണമെന്ന ആവശ്യം പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. കോട്ടയം ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാേൻറഷൻസ് ഇക്കാര്യം പരിശോധിച്ച് ഒക്ടോബർ ഏഴിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശിച്ചു. കേസ് ഒക്ടോബർ 12ന് വീണ്ടും പരിഗണിക്കും. വണ്ടിപ്പെരിയാർ അരക്കണൽ എസ്റ്റേറ്റിലെ തൊഴിലാളി കലിയുഗ വരദനും ഭാര്യയും രണ്ട് പെൺകുട്ടികളും താമസിക്കുന്ന ലയത്തിൻെറ ദുരവസ്ഥ ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ലയം മുഴുവനും വൈദ്യുതി പ്രവഹിച്ചിരുന്നു. തുടർന്ന് തൊഴിലാളികൾ ബന്ധുക്കളുടെ ലയത്തിൽ കൂട്ടത്തോടെ താമസിക്കാൻ തുടങ്ങി. പ്രതിസന്ധി ബോധ്യപ്പെട്ടിട്ടും അരണക്കൽ എസ്റ്റേറ്റ് മാനേജ്മൻെറ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. വണ്ടിപ്പെരിയാർ സി.ഐ ഇടപെട്ടപ്പോൾ ലയങ്ങളിൽ ചെറിയ അറ്റകുറ്റപ്പണി നടത്തി മാനേജ്മൻെറ് പിൻവാങ്ങി. വാസയോഗ്യമായ ലയങ്ങൾ ആളില്ലാതെ കിടക്കുമ്പോഴാണ് വീഴാറായ സ്ഥലങ്ങളിൽ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള ലയങ്ങളിൽ ആളുകൾ മൃഗതുല്യമായാണ് താമസിക്കുന്നതെന്നും പരാതിയിലുണ്ട്. തകർന്നുവീഴാറായ കൂരയിൽ തീരെ സുരക്ഷിതമല്ലാതെ താമസിക്കുന്ന കലിയുഗവരദനും കുടുംബത്തിനും സുരക്ഷിതമായ താമസസൗകര്യമൊരുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.