അടിമാലി: രാസവളങ്ങൾ കിട്ടാനില്ലാത്തതിനാൽ കാർഷിക വിളകൾക്കു യഥാസമയം വളപ്രയോഗം നടത്താൻ കഴിയാതെ ജില്ലയിലെ കർഷകർ. രണ്ടുവർഷത്തെ പ്രളയവും തുടർന്നുവന്ന കോവിഡും മൂലം പ്രതിസന്ധിയിലായ കാർഷിക മേഖലയിൽ രാസവളക്ഷാമം കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നു. ഇപ്പോഴത്തെ കാലാവസ്ഥ എല്ലാ വിളകൾക്കും വളപ്രയോഗത്തിന് അനുയോജ്യമാണ്. പ്രത്യേകിച്ച് ഏലം, വാഴ തുടങ്ങിയവക്ക്. വാഴ കർഷകർ എല്ലാ മാസവും അതല്ലെങ്കിൽ രണ്ടുമാസത്തിലൊരിക്കലെങ്കിലും വളപ്രയോഗം നടത്താറുണ്ട്. യൂറിയ, പൊട്ടാഷ്, ഫോസ്ഫേറ്റ്, ഡൈ അമോണിയം ഫോസ്ഫേറ്റ് തുടങ്ങിയ വളങ്ങൾക്കും ക്ഷാമമാണ്. സംസ്ഥാനത്തേക്ക് രാസവളങ്ങൾ എത്തിക്കുന്നത് മദ്രാസ് ഫെർട്ടിലൈസർ ലിമിറ്റഡ്, ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ്, സ്പിക്, എം.പി.എഫ്, ഇഫ്കോ എന്നീ കമ്പനികളാണ്. രാസവളം കിട്ടാത്തതിൻെറ കാരണം കമ്പനികൾ വ്യക്തമാക്കുന്നില്ലെന്നാണ് ഡീലർമാർ പറയുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ അത്യാവശ്യമാണെന്നു വ്യാപാരികളും കർഷകരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.