നെടുങ്കണ്ടം പഞ്ചായത്തിലെ കൗന്തി-അമ്പിളിയമ്മന്‍കാനം-സുപ്രന്‍പടി റോഡാണ് തകര്‍ന്നത് നെടുങ്കണ്ടം: നിർമാണം പൂര്‍ത്തിയാക്കി തൊഴിലാളികള്‍ പണി ആയുധങ്ങളുമായി മടങ്ങിയതിനു പിന്നാലെ റോഡില്‍ പലഭാഗത്തും കുഴികള്‍ രുപപ്പെടുകയും സംരക്ഷണഭിത്തികള്‍ ഇടിഞ്ഞുതാഴുകയും ചെയ്തു. നെടുങ്കണ്ടം പഞ്ചായത്തിലെ കൗന്തി-അമ്പിളിയമ്മന്‍കാനം-സുപ്രന്‍പടി റോഡാണ് തകര്‍ന്നത്. എട്ട് മീറ്റര്‍ വീതിയില്‍ നാല് കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് നിർമിച്ചത്. പലഭാഗത്തും സംരക്ഷണഭിത്തികള്‍ ഇടിഞ്ഞുതാണ് അപകടാവസ്ഥയിലാണ്. നിരവധി വീടുകള്‍ക്കും ഇത് ഭീഷണിയാണ്. മഴക്കാലം ആരംഭിച്ചശേഷം നിലവാരം ഇല്ലാതെ നിര്‍മിച്ച കല്‍ക്കെട്ടിലേക്ക് വെള്ളമിറങ്ങി ഇടിഞ്ഞുതാഴുകയായിരുന്നു. റോഡിൻെറ പലഭാഗത്തും ടാറിങ് ഇളകി വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. മെറ്റലുകള്‍ ചിതറിക്കിടക്കുകയാണ്. പലസ്ഥലത്തും വിള്ളലുകളും ഉണ്ട്. കല്ലാര്‍ പുഴക്ക് കുറുകെ ചപ്പാത്തും നാല് കലുങ്കുകളും ഇതിൻെറ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. എഴുകുംവയല്‍, കൗന്തി, തോവാള, അഞ്ചുമുക്ക്, ചെന്നാപ്പാറ, തങ്കച്ചന്‍കവല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് മഞ്ഞപ്പാറ, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതാണ് ഈ റോഡ്. പച്ചടി കുരിശുപാറക്ക് സമീപമാണ് എത്തിച്ചേരുന്നത്. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തകര്‍ന്ന ഭാഗം പുനര്‍നിർമിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. --------------- idl ndk നിര്‍മാണത്തിനു പിന്നാലെ തകര്‍ന്ന കൗന്തി -സുപ്രന്‍പടി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.