ലോക്ഡൗൺ; പരിശോധനക്ക് വൻ പൊലീസ് സന്നാഹം

* അനാവശ്യമായി പുറത്തിറങ്ങിയാൽ കടുത്ത നടപടി തൊടുപുഴ: ലോക്ഡൗണിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസിൻെറ കർശന പരിശോധന. ജില്ലയുടെ പ്രധാന ഇടങ്ങളിലായി 1400 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. അതിർത്തിയിൽ നിയന്ത്രണം കർശനമാക്കാനാണ് തീരുമാനം. കണ്ടെയ്ൻമൻെറ് സോണിലടക്കം പൊലീസിൻെറ പട്രോളിങ് ഉണ്ടാകും. അതിർത്തിയിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ഗ്രാമീണ മേഖലകളിലും ആളുകൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസിനെ പല സംഘങ്ങളായി തിരിച്ച് പട്രോളിങ്ങിന് നിയോഗിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങിയാൽ കടുത്ത നടപടികളാകും ഇത്തവണ ആളുകളെ കാത്തിരിക്കുന്നത്. മിനി ലോക്ഡൗണിൽ നിസ്സാര കാര്യങ്ങൾക്കുപോലും ആളുകൾ തമിഴ്നാട്ടിലേക്കും അവിടെനിന്ന് കേരളത്തിലേക്കും കടന്നുപോയിരുന്നു. ഇത് പൂർണമായും നിരോധിക്കാനാണ് പൊലീസ് തീരുമാനം. പ്രധാന വഴിയിലൂടെയല്ലാതെ കാനനപ്പാതകളിലൂടെ ആളുകൾ കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന ആരംഭിക്കും. ഇതിന് പുറമേ പൊലീസ് പട്രോളിങ്ങും ശക്തമാക്കും. ഇപ്പോൾ കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ ആളുകൾ കറങ്ങിനടക്കുന്നില്ല എന്നുറപ്പാക്കും. കഴിഞ്ഞ ലോക്ഡൗണിൽ ഏർപ്പെടുത്തിയിരുന്നതിലും ശക്തമായ നിയന്ത്രണങ്ങളാകും അതിർത്തിയിലുണ്ടാകുക. ജനങ്ങൾ സർ‍ക്കാറിൻെറ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.