കൊച്ചി: അഭിഭാഷക ക്ഷേമനിധി തട്ടിപ്പ് സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്ന് കാട്ടിയാണ് ഹൈകോടതി അഭിഭാഷകരായ കാഞ്ഞങ്ങാട് സ്വദേശി എൻ.എ. ഖാലിദ്, ആലപ്പുഴ സ്വദേശി എ. അബ്ദുൽ റസാഖ്, മലപ്പുറം സ്വദേശി അബ്ദുൽറഹ്മാൻ കാരാട്ട് എന്നിവരുടെ ഹരജി. 2016ൽ തട്ടിപ്പ് ശ്രദ്ധയിൽവന്നെങ്കിലും 2017 സെപ്റ്റംബർ രണ്ടിനാണ് വിജിലൻസ് അന്വേഷണത്തിന് തീരുമാനിച്ചത്. 2018 മേയ് 11നാണ് വിജിലൻസ് കേസെടുത്തത്. 2007ൽ തുടങ്ങിയ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ പത്തുവർഷത്തിലേറെ വേണ്ടിവന്നു. ഫണ്ട് കൈകാര്യം ചെയ്യുന്നവർക്കെതിരെ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. കേസിൽ സംശയിക്കപ്പെടുന്നവരുടെ ഉന്നത രാഷ്ട്രീയസ്വാധീനം മൂലമാണിതെന്നും ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.