PTD4

PTD VINOD 43 PATHANAMTHITTA ശീട്ടുകളി പിടിക്കാനെത്തിയ പൊലീസിനെക്കണ്ട് ഒാടിയയാൾ മരിച്ചനിലയിൽ പത്തനംതിട്ട: ശീട്ടുകളി പിടിക്കാനെത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ സമീപത്തെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൈപ്പട്ടൂർ വെള്ളപ്പാറ പാലനിൽക്കുന്നതിൽ പി.സി. വിനോദാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് നരിയാപുരത്ത് ശീട്ടുകളിക്കുന്നവരെ പിടിക്കാൻ പത്തനംതിട്ട പൊലീസെത്തിയത്. കളിച്ചുകൊണ്ടിരുന്നവർ ഒാടാൻശ്രമിച്ചു. ഇതിനിടയിൽ വയലാവടക്ക് സ്വദേശികളായ മണിക്കുട്ടൻ, സത്യശീലൻ എന്നിവരെ പൊലീസ് പിടികൂടി. ഉച്ചക്കുശേഷം സമീപത്തെ റബർ തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് വിനോദിനെ വീണുകിടക്കുന്നനിലയിൽ കണ്ടത്. സമീപവാസികളും മറ്റും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇദ്ദേഹവും ഒാടിയ കൂട്ടത്തിൽ ഉണ്ടായിരുന്നതായി പറയുന്നു. എന്നാൽ, ശീട്ടുകളിച്ചവർ നാലുപേരാണെന്നും രണ്ടുപേർകൂടി പിടിയിലാകാനുണ്ടെന്നും സംഘത്തിൽ വിനോദ് ഇല്ലായിരുന്നെന്നുമാണ് പത്തനംതിട്ട പൊലീസ് എസ്.എച്ച്.ഒ സുനിൽ കുമാർ പറയുന്നത്. ശീട്ടുകളി പണംവെച്ചായിരുന്നില്ലെന്നും പറയുന്നു. വിനോദിൻെറ ഭാര്യ: ഗീത. മക്കൾ: അഞ്ജന, അർച്ചന. സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.