Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2021 12:05 AM GMT Updated On
date_range 25 Jan 2021 12:05 AM GMTPTD4
text_fieldsbookmark_border
PTD VINOD 43 PATHANAMTHITTA ശീട്ടുകളി പിടിക്കാനെത്തിയ പൊലീസിനെക്കണ്ട് ഒാടിയയാൾ മരിച്ചനിലയിൽ പത്തനംതിട്ട: ശീട്ടുകളി പിടിക്കാനെത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ സമീപത്തെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൈപ്പട്ടൂർ വെള്ളപ്പാറ പാലനിൽക്കുന്നതിൽ പി.സി. വിനോദാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് നരിയാപുരത്ത് ശീട്ടുകളിക്കുന്നവരെ പിടിക്കാൻ പത്തനംതിട്ട പൊലീസെത്തിയത്. കളിച്ചുകൊണ്ടിരുന്നവർ ഒാടാൻശ്രമിച്ചു. ഇതിനിടയിൽ വയലാവടക്ക് സ്വദേശികളായ മണിക്കുട്ടൻ, സത്യശീലൻ എന്നിവരെ പൊലീസ് പിടികൂടി. ഉച്ചക്കുശേഷം സമീപത്തെ റബർ തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് വിനോദിനെ വീണുകിടക്കുന്നനിലയിൽ കണ്ടത്. സമീപവാസികളും മറ്റും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇദ്ദേഹവും ഒാടിയ കൂട്ടത്തിൽ ഉണ്ടായിരുന്നതായി പറയുന്നു. എന്നാൽ, ശീട്ടുകളിച്ചവർ നാലുപേരാണെന്നും രണ്ടുപേർകൂടി പിടിയിലാകാനുണ്ടെന്നും സംഘത്തിൽ വിനോദ് ഇല്ലായിരുന്നെന്നുമാണ് പത്തനംതിട്ട പൊലീസ് എസ്.എച്ച്.ഒ സുനിൽ കുമാർ പറയുന്നത്. ശീട്ടുകളി പണംവെച്ചായിരുന്നില്ലെന്നും പറയുന്നു. വിനോദിൻെറ ഭാര്യ: ഗീത. മക്കൾ: അഞ്ജന, അർച്ചന. സംസ്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story