മയക്കുമരുന്ന് കേസിൽ അന്വേഷണത്തിന് എൻ.ഐ.എയും

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അഫ്ഗാൻ ഹെറോയിൻ പിടിച്ചെടുത്ത കേസിൽ എൻ.ഐ.എയുടെ സമാന്തര അന്വേഷണവും. പാകിസ്ഥാനിലെ തീവ്രവാദ സംഘടനകൾ അഫ്ഗാനിസ്ഥാനിൽനിന്നും ശേഖരിച്ച് ഇന്ത്യയിലേക്ക് കടത്തുന്ന രീതിയാണ് ഈ മയക്കുമരുന്ന് കടത്തിലും സ്വീകരിച്ചതെന്ന് തെളിഞ്ഞതിനെ തുടർന്നാണിത്.

അഫ്ഗാനിസ്ഥാനിൽ നിന്നും പഞ്ചാബ് - കാശ്മീർ വഴിയാണ് വ്യാപകമായ കടത്ത് നടത്തിയിരുന്നത്. എന്നാൽ അതിർത്തിയിൽ പരിശോധന വ്യാപകമാക്കിയപ്പോഴാണ് മയക്കുമരുന്ന് കടത്തിനുള്ള റൂട്ട് മാറ്റിയതെന്ന് കരുതുന്നു. സിംബാവേ സ്വദേശിനിയായ ഷാരോൺ ചിക് വാസയെയാണ് 2.91 കിലോ അഫ്ഗാൻ ഹെറോയിനുമായി പിടി കൂടിയത്.

ജോഹന്നാസ് ബർഗിൽ വച്ച് ഒരു നൈജീരിയൻ സ്വദേശിയാണ് മയക്കുമരുന്ന് കൈമാറിയതെന്ന് ചോദ്യം ചെയ്യലിൽ നാർകോടിക് കൺട്രോൾ ബ്യൂറോക്ക് യുവതി മൊഴിനൽകിയിട്ടുണ്ട്. ഇതിനു മുമ്പും ഇന്ത്യയിലെ മറ്റ് ചില വിമാനത്താവളങ്ങളിൽ യുവതി എത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - NIA to probe drug case in Cochin International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.