മൂവാറ്റുപുഴ: വാഹന പരിശോധനക്കിടെ കല്ലൂർക്കാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതികൾക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. കല്ലൂർക്കാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഇ.എം.മുഹമ്മദിനെയാണ് ശനിയാഴ്ച വൈകീട്ട് നാലോടെ കല്ലൂർക്കാട് വഴിയാഞ്ചിറ ഭാഗത്ത് അപായപ്പെടുത്തിയത്. സംഭവത്തെതുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ കെ.എൽ-63 ഡി-7933 നമ്പറിലുള്ള സാൻട്രോ കാർ വെങ്ങല്ലൂർ ഭാഗത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഈരാറ്റുപേട്ട സ്വദേശികളായ രണ്ടുപേരെ ഞായറാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, പ്രതികളെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇടുക്കി മണിയാർകുടിയിൽനിന്ന് മൂവാറ്റുപുഴ കമ്പനിപ്പടിയിലെത്തി വാടകക്ക് താമസിക്കുന്ന 420 ഷെറിഫ് എന്നറിയപ്പെടുന്ന ഷെറീഫാണ് എസ്.ഐയെ കാറിപ്പിച്ചശേഷം കടന്നത്. കാറിൽ ഒപ്പമുണ്ടായിരുന്നത് മടക്കത്താനം സ്വദേശി ആസിഫ് ആണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ലഹരിവിൽപന കേസുകളിൽ ഉൾപ്പെടെ പ്രതികളാണ്. പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി കല്ലൂർക്കാട് സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.