ജോബി

വർഗീസ്

ജോബിക്ക് ജീവിക്കാം; നിങ്ങൾ കനിഞ്ഞാൽ

കൊച്ചി: ഇരു വൃക്കകളുടെയും പ്രവർത്തനം പൂർണമായി നിലച്ച യുവാവ് ജീവിതം തിരിച്ചുപിടിക്കാൻ പ്രതീക്ഷയോടെ കാത്തിരിപ്പ് തുടരുന്നു. കുന്നത്തുനാട് പഞ്ചായത്ത് പത്താം വാർഡിൽ വലമ്പൂർ അയ്യനത്ത് കാവിന് സമീപം താമസിക്കുന്ന ജോബി വർഗീസ് (45) ആണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന ജോബിക്ക് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് പത്ത് മാസം മുമ്പ് നടത്തിയ പരിശോധനയിലാണ് ഇരു വൃക്കളുടെയും പ്രവർത്തനം നിലച്ചതായി കണ്ടെത്തിയത്.

നിലവിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം ചെയ്യുന്നുണ്ട്. വൃക്ക മാറ്റിവെക്കൽ മാത്രമാണ് പോംവഴി എന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.

ജോബിയുടെ ഭാര്യ വൃക്ക നൽകാൻ സന്നദ്ധയാണ്. എന്നാൽ, ശസ്ത്രക്രിയക്കും ദീർഘകാല ചികിത്സക്കും 30 ലക്ഷത്തോളം രൂപ ചെലവ് വരും. ഇത് ജോബിയുടെ നിർധന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. ചികിത്സാ ചെലവ് കണ്ടെത്താൻ പി.വി. ശ്രീനിജൻ എം.എൽ.എ, മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ രക്ഷാധികാരികളും ബ്ലോക്ക് പഞ്ചായത്തംഗം നിർമല സിജു ചെയർമാനുമായി ചികിത്സ സഹായനിധിക്ക് രൂപം നൽകിയിട്ടുണ്ട്.

സമിതി ട്രഷറർ എം.എം. ജോണി (ഫോൺ: 9526028523)യുടെയും ജോബി വർഗീസിന്‍റെയും പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പട്ടിമറ്റം ശാഖയിൽ സംയുക്ത അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പർ: 0636053000007351. ഐ.എഫ്.എസ്.സി: എസ്.ഐ.ബി.എൽ0000636.

Tags:    
News Summary - Joby can live; if you are kind.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.