ശനിയാഴ്ച രാത്രി കൊച്ചി നഗരത്തിലുണ്ടായ കനത്ത മഴ

-കലൂരിൽ നിന്നുള്ള ദൃശ്യം

ഒറ്റമഴ; നഗരം വെള്ളത്തിൽ

കൊച്ചി: ശനിയാഴ്ച വൈകീട്ടു മുതൽ നിർത്താതെ പെയ്ത ശക്തമായ മഴയിൽ കൊച്ചി നഗരത്തിന്‍റെ പലഭാഗങ്ങളും വെള്ളത്തിലായി. എം.ജി റോഡ്, പത്മ, എറണാകുളം നോർത്ത്, സൗത്ത്, കലൂർ, കച്ചേരിപ്പടി, പുല്ലേപ്പടി, സ്റ്റേഡിയം ലിങ്ക് റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.

ശനിയാഴ്ച വൈകീട്ട് ആറോടെയാണ് നഗരത്തിൽ കനത്ത മഴ തുടങ്ങിയത്. ഒരു മണിക്കൂറോളം തുടർച്ചയായി മഴ പെയ്തതോടെ രണ്ടാഴ്ച മുമ്പ് വെള്ളത്തിലായ പല ഭാഗങ്ങളും വീണ്ടും വെള്ളത്തിൽ മുങ്ങി. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ റെയിൽവേസ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വന്നിറങ്ങിയ ദീർഘദൂര യാത്രക്കാരുൾെപ്പടെ പെട്ടുപോയി.

രാത്രി വൈകിയും മഴ തുടരുന്നുണ്ടായിരുന്നു. പത്മ ജങ്ഷനിലെ വെള്ളക്കെട്ടൊഴിവാക്കാൻ ഗാന്ധിനഗർ ഫയർഫോഴ്സ് സംഘമെത്തി മോട്ടോർ ഉപയോഗിച്ച് പമ്പിങ് നടത്തി. രാത്രി പത്തോടെയാണ് ഇത്. 

Tags:    
News Summary - heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.