കാലടി സമാന്തര പാലത്തിന്‍റെ നിർമാണ പ്രവൃത്തികൾ

കാലടി സമാന്തര പാലം; പൈലിങ് തുടരുന്നു

കാലടി: ശ്രീശങ്കര പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്‍റെ പൈലിങ് പ്രവൃത്തികൾ വേഗത്തിലായി. കാലടി ഭാഗത്തുനിന്ന് പുഴയുടെ മധ്യഭാഗം വരെയുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് ഘട്ടമായാണ് പൈലിങ് പൂർത്തീകരിക്കുന്നത്. 14 മീറ്റർ വീതിയിലും 499 മീറ്റർ നീളത്തിലുമാണ് പുതിയ പാലത്തിന്‍റെ നിർമാണം. ഇരുവശവും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. മഴക്കാലത്ത് പുഴയിലെ ജലനിരപ്പ് ഉയരുംമുമ്പ് പകുതി ഭാഗത്തെ പണികൾ തീർക്കാവുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. മൂവാറ്റുപുഴ അക്ഷയ ബിൽഡേഴ്സാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

Tags:    
News Summary - foot parallel bridge; Piling continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.