അങ്കമാലി കിഴക്കേപള്ളിക്ക് സമീപം സ്ഥാപിച്ചിരുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ അഗ്നിക്കിരയായപ്പോൾ 

ട്രാൻസ്ഫോർമർ അഗ്നിക്കിരയായി; ഒഴിവായത് വൻദുരന്തം

അങ്കമാലി: കിഴക്കേപള്ളിക്ക് അടുത്ത് കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിന് തീപിടിച്ചു. ആളപായമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായില്ല. സംഭവം അറിഞ്ഞയുടൻ അങ്കമാലി അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ അബ്ദുൽ നസീറിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.

ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. തീ സമീപപ്രദേശങ്ങളിലേക്ക് പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ ബെന്നി അഗസ്റ്റിൻ, എം.ആർ. അരുൺ, കെ.ജി. സാംസൺ, എ.പി. ഷിഫിൻ, ശശിധരൻ നായർ എന്നിവരും പങ്കാളികളായി.

Tags:    
News Summary - Transformer catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.