കൊച്ചി: മുൻ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 പിടിച്ച വോട്ടുകൾ ഇക്കുറി കൂടുതലും തുണച്ചത് യു.ഡി.എഫിന്. 2021ൽ ട്വന്‍റി20യുടെ ഡോ. ടെറി തോമസ് 13,897 വോട്ടാണ് തൃക്കാക്കരയിൽ നേടിയത്. അന്ന് ആകെ വോട്ടിന്‍റെ 10.18 ശതമാനമായിരുന്നു ഇത്. ഇക്കുറി ട്വന്‍റി20, ആം ആദ്മി കൂട്ടുകെട്ട് സ്ഥാനാർഥിയെ നിർത്താതെ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തിരുന്നു. ട്വന്‍റി20 വോട്ടിൽ ഒരു വിഹിതം ബി.ജെ.പിയിൽ എത്തുമെന്നാണ് കരുതിയതെങ്കിൽ പാർട്ടിക്ക് 2526 വോട്ട് കുറവാണ് ലഭിച്ചത്. ഇക്കുറി സി.പി.എമ്മിന് 2244 വോട്ട് കൂടിയിട്ടുണ്ട്. കോൺഗ്രസിന് 12,931 വോട്ടാണ് കൂടിയത്. ഇതോടെ ട്വന്‍റി20 കൊണ്ടുപോയ വോട്ടുകളിൽ അധികവും ഉമ തോമസിന്‍റെ പെട്ടിയിൽ വീണു. 2021ലെ തെരഞ്ഞെടുപ്പിൽ അഞ്ച് ബൂത്തുകളിലാണ് ട്വന്‍റി20 നൂറിലധികം വോട്ട് നേടിയത്. തുതിയൂർ, അമലപുരം, അയ്യനാട്, കാക്കനാട് മേഖലകളിലെ ഈ ബൂത്തുകളിൽ ഇക്കുറി കോൺഗ്രസിനാണ് ലീഡ്. മണ്ഡലത്തിന്‍റെ എല്ലായിടങ്ങളിൽനിന്നും വൻതോതിൽ ഉമ തോമസിന് ലഭിച്ച വോട്ടുകൾ സൂചിപ്പിക്കുന്നത് രാഷ്ട്രീയ, ജാതി, മത ഭേദങ്ങളില്ലാതെ അവരുടെ സ്ഥാനാർഥിത്വം സ്വീകരിക്കപ്പെട്ടുവെന്ന് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.