കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി ഇത്തവണ അനുവദിച്ചത് ആറു തപാൽ വോട്ടുകൾ. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി നേരിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കാണ് തപാൽ വോട്ടുകൾ അനുവദിച്ചിട്ടുള്ളത്. അനുവദിച്ച വോട്ടുകളിൽ ഒന്നും ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. സേനകളിലും വിദേശകാര്യ മന്ത്രാലയങ്ങളിലും സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ഇലക്ട്രോണിക്കലി ട്രാൻസ്‌മിറ്റെഡ് പോസ്റ്റൽ ബാലറ്റ് (ഇ. ടി. പി. ബി ) അഥവാ സർവിസ് വോട്ടുകൾ അനുവദിക്കുന്നത്. ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 83 സർവിസ് വോട്ടുകളാണ് മണ്ഡലത്തിൽ അനുവദിച്ചത്. ഇതിൽ മൂന്ന് വോട്ടുകൾ തിരികെ ലഭിച്ചു. വോട്ടെണ്ണൽ ദിവസമായ ജൂൺ 3 ന് രാവിലെ 7.59 വരെ ലഭിക്കുന്ന തപാൽ, സർവിസ് വോട്ടുകൾ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.