ഓപറേഷൻ ഫുട്പാത്ത്; 390 വഴിയോര കച്ചവടക്കാർക്കെതിരെ നടപടി

കൊച്ചി: നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന 390 വഴിയോര കച്ചവട സ്ഥാപനങ്ങൾ ഓപറേഷന്‍ ഫുട്പാത്തിന്‍റെ ഭാഗമായി കണ്ടെത്തി. 579 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 189 സ്ഥാപനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവയാണ്. നഗരത്തിൽ അനുമതിയില്ലാതെ വഴിയോര കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള മൾട്ടി ഏജൻസി എൻഫോഴ്സ്മെന്റ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിരവധിതവണ മുന്നറിയിപ്പുകളും ലൈസൻസ് എടുക്കാൻ അവസരവും നൽകിയിട്ടും നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ ജാഫർ മാലിക്ക് അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കും. കൊച്ചി നഗരത്തിൽ സ്ട്രീറ്റ് വെൻഡേഴ്സ് ആക്ട് -2014 നടപ്പാക്കുന്നതിന്റെ ഭാഗമായി ഹൈകോടതി രൂപവത്കരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ നിർദേശത്തെതുടർന്നാണ് സ്‌ക്വാഡുകൾ രൂപവത്കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.